Skip to main content

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല, എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

ചിത്രത്തിലുള്ളത് കോൺഗ്രസ് കേരളയുടെ ട്വീറ്റ് ആണ്. അയ്യനെ തൊഴാൻ മല ചവിട്ടുന്ന കുഞ്ഞുങ്ങളോടുള്ള കേരള സർക്കാരിൻ്റെ ക്രൂരതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം സംഘികളുടെ കടിച്ചാൽ പൊട്ടാത്ത നുണയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. കുട്ടിയെ ബസിൽ വിട്ട് എന്തോ വാങ്ങാൻ വേണ്ടി ബസിൽ നിന്ന് ഇറങ്ങിയ അച്ഛനെ കാണാതെ ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ കരയുന്ന കുട്ടിയുടേതാണു ചിത്രം. ഏതാനും സെക്കന്റുകൾകൂടി ഈ വീഡിയോയിൽ മുന്നോട്ടു പോയാൽ കുട്ടിയെ സമാധാനിപ്പിക്കുന്ന പൊലീസിനെ കാണാം. തിരിച്ചുവരുന്ന അച്ഛനെ കണ്ട് അപ്പാ എന്നു വിളിക്കുന്ന കുട്ടിയെ കേൾക്കാം. അതുകഴിഞ്ഞാൽ കുട്ടി പൊലീസിനുകാരനു റ്റാറ്റ പറയുന്നതും കാണാം. ഇതൊക്കെ മുറിച്ചുമാറ്റി കരയുന്ന കുട്ടിയുടെ ഒരു സ്റ്റിൽ മാത്രം ഇട്ടത് എന്തിനു വേണ്ടിയാണെന്ന് ഏതൊരാൾക്കും മനസിലാകും.

തെരഞ്ഞെടുപ്പ് അടുക്കുകയാണ്. 2019-ലെ പോലെ കോൺഗ്രസിനും ബിജെപിക്കും ശബരിമല ഒരു സുവർണ്ണാവസരമാക്കണം. അതിനുവേണ്ടിയുള്ള പ്രചാരണങ്ങൾ അവരുടെ നേതാക്കൾ മാത്രമല്ല മനോരമ, മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ആ പത്രങ്ങളൊന്നു നോക്കിയാൽ ശബരിമലയിൽ തിക്കിലുംതിരക്കിലുംപെട്ട് അപകടം അവരെല്ലാം ആഗ്രഹിക്കുന്നുവെന്നു വ്യക്തമാണ്.

മനോരമയുടെ കല്ലുവെച്ചാൽ കുരുക്കാത്ത നുണ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ശബരിമലയിൽ 615 പൊലീസുകാർ, നവകേരള സദസ്സിന് 2200 പൊലീസുകാർ. എവിടെന്നു കിട്ടി ഇവർക്ക് ഈ കണക്ക്? മാധ്യമപ്രവർത്തനമെന്ന തൊഴിലിന് ഇത്തരം വാർത്തകൾ നാണക്കേടാണ്. രാഷ്ട്രീയമായി വിമർശിച്ചോളൂ. പക്ഷേ, ഇതുപോലെ നുണകൾ പ്രൊപ്പഗണ്ട ആക്കരുത്. ശബരിമലയ്ക്കുള്ള റൂട്ടും മാപ്പുമെല്ലാം കൃത്യം. പക്ഷേ, 70000-ലേറെ ആളുകളെ ദിനവും എങ്ങനെ ദർശനത്തിനു കയറ്റാം എന്നതുകൂടി പറയ്.

ഏതായാലും വടക്കേ ഇന്ത്യ മുഴുവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ശബരിമലയോടു ബന്ധപ്പെട്ടു സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയഭ്രാന്ത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഞാൻ കണ്ട ഒരു പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്. അയ്യപ്പന്മാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസ് ഒരുവശത്തും ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്ന സൗകര്യങ്ങളുള്ള ബസിന്റെ ഉൾവശം മറ്റൊന്ന്. വർഗ്ഗീയ ധ്രുവീകരണത്തിന് എന്തൊക്കെ അവസരങ്ങൾ ഉപയോഗിക്കാനാകുമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപിയുടേത്. കേരളത്തിൽ അവരെ സംബന്ധിച്ചിടത്തോളം ശബരിമല രാമജന്മഭൂമി പോലെ ധ്രുവീകരണത്തിന് ഒരു ഉപകരണമാക്കാനാണു ശ്രമം. ഇതിൽ കോൺഗ്രസ് എന്തിനു പങ്കുചേരണം?

ശബരിമലയിൽ പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചാൽ മാത്രം പോരാ. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനുവേണ്ടി പടച്ചുവിടുന്ന ഇത്തരം അസത്യപ്രചാരണങ്ങൾക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. ശബരിമലയിലെ ബസിൽ നിന്നു കരയുന്ന കുട്ടിയുടെ ചിത്രം സംബന്ധിച്ച് ബിജെപിയുടെ ശുദ്ധനുണകൾ പ്രചരിപ്പിക്കുന്ന പല ട്വീറ്റുകൾക്കും മറുപടികളടക്കം നൽകി പൊലീസിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ഫാക്ട് ചെക്കിംഗിൽ പ്രാവീണ്യനായ മുഹമ്മദ് സുബൈദർ പലവട്ടം ട്വീറ്റ് ചെയ്യുന്നതു വായിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.