Skip to main content

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണ്. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ്‌ തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ്‌ ഘടകകക്ഷികൾ ഗൗരവത്തോടെ കാണണം.

ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ച മോദിസർക്കാർ ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെയാണ് നാണംകെടുത്തിയത്. യുഎന്നിൽ 120 രാജ്യങ്ങൾ പലസ്‌തീൻ അനുകൂല പ്രമേയത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നു. സങ്കുചിത വർഗീയ താൽപ്പര്യവും ന്യൂനപക്ഷവിരുദ്ധതയും മുൻനിർത്തിയാണ്‌ മോദിസർക്കാർ ഈ നിലപാട്‌ സ്വീകരിച്ചത്‌. പലസ്തീൻ ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ഭൂരിഭാഗവും അനുകൂലിച്ചു. അപ്പോഴും കോൺഗ്രസ് മൗനം തുടർന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുരോഗമന സാംസ്കാരിക സംഘടന സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുകയുംചെയ്തു. കോൺഗ്രസിന്റെ നിലപാട്‌ ജനം വിലയിരുത്തുന്നുണ്ട്‌.

ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്തം പലസ്തീൻ ജനത ഇപ്പോഴും അനുഭവിക്കുകയാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 16,000 മനുഷ്യർ കൊല്ലപ്പെട്ടുകയും 41, 000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 20 വർഷമായി തുടരുന്ന അധിനിവേശത്തിൽ ആറ്‌ ദശലക്ഷത്തോളം പലസ്‌തീനികൾ ജന്മനാട്ടിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ടു. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണയുപയോഗിച്ചാണ് ഇസ്രയേലിന്റെ ഈ വംശഹത്യ. പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സാമ്രാജ്യത്വത്തിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.