Skip to main content

ചില കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ

രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലരും ഇന്ന് കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്‌നം. ദൗർഭാഗ്യകരമാണ് കോൺഗ്രസിന്റെ അവസ്ഥ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടർന്ന് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു. ഭരിക്കുന്ന സംസ്ഥാങ്ങളിൽപോലും ബിജെപിക്കെതിരെ ശരിയായ അർത്ഥത്തിൽ പോരാട്ടം നയിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. തമ്മിലടി കോൺഗ്രസിൽ പ്രധാന പ്രശ്നമാണ്. ഒപ്പം നിൽക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോൺഗസ് നേതൃത്വത്തിലെ ചിലർ. വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടി ചില കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ നയങ്ങളെ എതിർക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനിൽ ഉൾപ്പെടെ കാണുന്നത്.

കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ലഭിച്ചത് ഇവിടുത്തെ സർക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പ്രകീർത്തിക്കുന്നു. അതേ സമയം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം നിൽക്കുകയാണ്. കേരളത്തിലെ ചില നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോൺഗ്രസ് പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്. കോൺഗ്രസ് പാഠം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. പലസ്തീൻ വിഷയത്തിൽ ഉൾപ്പടെ കോൺഗ്രസിന് അത് സാധിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയം വളര്ത്താനുള്ള പണിയാണ് ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൾ എടുക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.