Skip to main content

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങളെ

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.
കോൺഗ്രസിന്റെ ദൗർബല്യങ്ങളിലേക്കാണ് ഈ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ നിലവിലുള്ള അർദ്ധ ഫാസിസ്റ്റ് സർക്കാരിനും ആർഎസ്എസിൻറെ രാഷ്ട്രീയത്തിനും എതിരെ അർത്ഥവത്തായ ഒരു രാഷ്ട്രീയപ്രതിരോധം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കേണ്ടതായിരുന്നു. ഇടതുപക്ഷം ശക്തമായ കേരളത്തിൽ കോൺഗ്രസ് ആണ് മുഖ്യ എതിരാളി. അത് പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാൻ കോൺഗ്രസ്സുമായി ആവശ്യമായ നീക്കുപോക്കുകൾക്ക്
സിപിഐ എം തയ്യാറായിരുന്നു. തികച്ചും നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. പാവപ്പെട്ടവർക്ക് എതിരായ രാഷ്ട്രീയത്തിൽ ബിജെപിയിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോൺഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. രാജസ്ഥാനിലുൾപ്പടെ ഇടതുപക്ഷത്തിന് പ്രസക്തമായ ശക്തിയുണ്ടായിരിക്കെയാണിത്.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കോൺഗ്രസ് ഒരു പാഠം പഠിക്കുമെന്നും മറ്റു പ്രതിപക്ഷകക്ഷികളെ ഗൗരവത്തിൽ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റ് എണ്ണത്തിൽ കുറവാണെങ്കിലും വോട്ട് ശതമാനത്തിൽ രണ്ടോ മൂന്നോ ശതമാനത്തിന്റെ കുറവേ കോൺഗ്രസിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഉള്ളൂ. പ്രതിപക്ഷ ഐക്യം ഈ വിടവ് നികത്തുമായിരുന്നു എന്നത് വ്യക്തമാണല്ലോ.
ബിജെപിമെച്ചമുണ്ടാക്കിയത് ആ പാർടിക്ക് ജനങ്ങൾക്കുമുന്നിൽ എന്തെങ്കിലും അവതരിപ്പിക്കാനായതുകൊണ്ടല്ല; (വർഗ്ഗീയകുതന്ത്രങ്ങളല്ലാതെ)
പ്രതിപക്ഷത്തെ കോൺഗ്രസ്സിന്റെ പിടിപ്പുകേടിനെ അവർ മുഖ്യമായി മുതലെടുക്കുകയായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.