Skip to main content

മാര്‍ക്‌സിസ്റ്റുകാര്‍ മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവർ

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതില്‍ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കല്‍പ്പിച്ച പാര്‍ടികളുടെ സാധാരണ ജനങ്ങള്‍ ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രധാന പ്രത്യേകത. സാര്‍വദേശീയ ഐക്യദാര്‍ഢ്യം തന്നെയാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഏത് മുന്നണിയില്‍ നില്‍ക്കുന്നവര്‍ക്കും ഒരുമിച്ചുചേര്‍ന്ന് മുന്നോട്ടുപോകാവുന്നതാണത്.

വര്‍ഗീയവാദികളേയും കോണ്‍ഗ്രസിനേയും മാത്രമെ ഒഴിച്ചുനിര്‍ത്തിയിട്ടുള്ളു. സഹകരണ മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സഹകരിക്കുന്നവരെയെല്ലാം സഹകരിപ്പിച്ച്; കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതിനെതിരെ എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് കൈകൊള്ളുന്നത്. വലിയ രീതിയില്‍ ഓരോ ജില്ലയിലും അത് നടന്നുവരികയാണ്.

മനുഷ്യ സമൂഹത്തോട് മുഴുവന്‍ പ്രണയമുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അല്ലാതെ ഏതെങ്കിലുമൊരു മതക്കാരോടോ വിഭാഗക്കാരോടോ ജാതിക്കാരോടോ പ്രത്യേകം മമതയോ ശത്രുതയോ ഇല്ല. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുന്ന ഒരു ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ പരമശത്രു. ബാക്കിയുള്ളവരോട് ഐക്യപ്പെടുന്നതിനോട് ഒരുമടിയുമില്ല. മറിയക്കുട്ടി വിഷയത്തില്‍ തെറ്റ് വന്നപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു, അതാണ് ദേശാഭിമാനി. മറ്റേതെങ്കിലും പത്രം ഇത് ചെയ്‌തോ. തെറ്റ് പറ്റിയാല്‍ തെറ്റുപറ്റി എന്നുപറഞ്ഞ് തിരുത്തിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.