Skip to main content

തട്ടിപ്പുകാർക്കു നൽകുന്ന ആനുകൂല്യം പോലും പാവപ്പെട്ട കർഷകർക്ക് നല്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വിഷലിപ്ത ദുഷ്പ്രചരണമാണ് ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ പോലും പിആർഎസ് വായ്പയാണ് തനിക്ക് പുതിയ വായ്പ ലഭിക്കാത്തതിന് ഒരു കാരണം എന്ന് വിശ്വസിപ്പിക്കാൻ ഇടയാക്കിയത്. മരണത്തിന് തൊട്ടു മുമ്പുപോലും തന്റെ സഹപ്രവർത്തകനായ ഒരു പ്രാദേശിക ബിജെപി നേതാവിനോടാണ് അദ്ദേഹം ചെയ്യാൻ പോകുന്ന കടുംകൈക്ക് കാരണം വിശദീകരിച്ചത്.

പ്രസാദ് മനപൂർവ്വം കുടിശ്ശിക വരുത്തിയ ആളല്ല (willful defaulter). നിവർത്തി ഇല്ലാത്തതുകൊണ്ട് കുടിശ്ശികക്കാരനായതാണ്. അവസാനം ഒറ്റതവണ തീർപ്പാക്കലിന് പോകാൻ നിർബന്ധിതനായി. സിബിൽ റേറ്റിംഗിൽ സ്കോറ് വായ്പ യോഗ്യതയ്ക്ക് താഴെയായി. ഒരു പക്ഷെ ഈ ബിജെപി നേതാക്കൾ ഇടപ്പെട്ടിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

ഈ വർഷം 2023 ജൂൺ 8 ന് റിസർവ് ബാങ്ക് ഒരു സുപ്രധാനമായ നോട്ടിഫിക്കേഷൻ ഇറക്കുകയുണ്ടായി. അതുവരെ മനപൂർവ്വം കുടിശ്ശിക വരുത്തിയവർക്ക് (willful defaulters) അല്ലെങ്കിൽ തട്ടിപ്പുക്കാർക്ക് ഇന്ത്യയിലെ ബാങ്കുകൾ ഒരിക്കലും പിന്നീട് വായ്പ നൽകാർ പാടില്ല എന്നായിരുന്നു വ്യവസ്ഥ. എത്രയോ നാളായി നിലനിന്ന ഈ വ്യവസ്ഥ മാറ്റി ഈ തട്ടിപ്പുക്കാർക്കും ഒറ്റത്തവണ തീർപ്പാക്കലിന് റിസർവ് ബാങ്ക് അവസരം നൽകി. അവർക്ക് പുതിയ വായ്പക്ക് അപേക്ഷിക്കാനും അവകാശം കൊടുത്തു. ബാങ്ക് ബോർഡുകൾക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാംപോലും.

ആരാണീ ബാങ്ക് തട്ടിപ്പുക്കാർ? 2022 ലെ ഒരു കണക്ക് പുറത്ത് വന്നിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് എന്ന രത്നവ്യാപാരി 7848 കോടി രൂപയാണ് തട്ടിയെടുത്തത്. എബിജി ഷിപ്പ്യാർഡിൻറെ അഗർവാൾ 28 ബാങ്കുകളെ 23000 കോടി രൂപക്ക് പറ്റിക്കുകയുണ്ടായി. വോറൊരാൾ അദാനിയുടെ ഉറ്റ ബന്ധുവായ മേത്തയാണ്. വിജയ് മല്യ, മെഹ്റുൽ ചോംസ്കി, നീരവ് മോഡി തുടങ്ങിയവരൊക്കെ ഈ ഗണത്തിൽപ്പെടും. ഇവരെല്ലാമാണ് പുതിയ നയത്തിന്റെ ഗുണഭോക്താക്കൾ.

ബിജെപിയുടെ ഇഷ്ക്കാരായ 42 കോടി ആളുകൾക്ക് നൽകിയ 24 ലക്ഷം കോടി രൂപയുട മുദ്ര ലോണുകൾ കിട്ടാക്കടമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രെഡിറ്റ് ഗാരണ്ടി ഫണ്ടിൽ നിന്ന് 25% നഷ്ടപരിഹാരം കൈക്കലാക്കി മുദ്ര വായ്പകൾ എഴുതിത്തള്ളി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ 3.8 ലക്ഷം കോടി രൂപയുടെ 100 കോടിരൂപയിൽ അധികരിക്കുന്ന തട്ടിപ്പുകൾ നടന്നു. ഇവർക്കൊക്കെ രക്ഷപ്പെടാനും പുതിയ വായ്പ എടുക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. ലക്ഷ്യം ബിജെപിയുടെ ഫണ്ട് ശേഖരണമാണ്.

അപ്പോഴാണ് നമ്മുടെ നാട്ടിൽ പ്രസാദ് എന്നൊരു പാവം കർഷകൻ നിവർത്തിയില്ലാത്തതുകൊണ്ട്. കുടിശ്ശിക വരുത്തി ഒറ്റത്തവണ തീർപ്പാക്കലിന് പോയതിൻറെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട് ആത്മഹത്യ ച്ചെയ്യുന്നത്. കേന്ദ്ര മന്ത്രി മുരളീധരനും കൂട്ടർക്കും ആ പാവത്തോട് കുറച്ചുകൂടി കനിവ് കാണിക്കാമായിരുന്നു. തട്ടിപ്പക്കാർക്ക് പോലും നൽകുന്ന ആനുകൂല്യം ഈ പാവത്തിന് നൽകാമെന്ന് ബാങ്കിനോട് പറയാമായിരുന്നു..

എന്നിട്ടിപ്പോൾ കേരള സർക്കാരിനെതിരെ ചന്ദ്രഹാസമിളക്കി ഇറങ്ങിയിരിക്കുകയാണ്. ബിജെപി നേതാക്കന്മാരാണ് പ്രതിക്കൂട്ടിൽ.
 

കൂടുതൽ ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.