Skip to main content

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് തുടക്കം കുറിച്ചു

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് പേരുകേട്ട ‘ഹഡില്‍ ഗ്ലോബല്‍’ ഉച്ചകോടിയിൽ 15,000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവരും ഉച്ചകോടിയിൽ പങ്കാളികളാവുന്നുണ്ട്. സ്റ്റാർട്ടപ്പ് രംഗത്തെയും സാങ്കേതിക രംഗത്തെയും അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്ന ഈ ത്രിദിന സമ്മേളനത്തിൽ പുത്തൻ സംരംഭകർക്ക് തങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് മാർഗ്ഗോപദേശങ്ങൾ നേടുന്നതിന് അവസരമൊരുങ്ങും. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി ഒരുപാട് നൂതന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉൽപന്നങ്ങള്‍ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങള്‍ (മില്ലറ്റ്), വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തിലെ സംരംഭകത്വ വികസനത്തിനും സ്റ്റാർട്ടപ്പ് സൗഹാർദ്ദ അന്തരീക്ഷം ശക്തമാക്കുന്നതിനും 2018 മുതല്‍ ‘ഹഡില്‍ ഗ്ലോബൽ’ സംഘടിപ്പിക്കുന്നുണ്ട്. അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന സമഗ്ര നടപടികളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ ഉച്ചകോടി. നവകേരള നിർമ്മിതിക്കായുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്തുപകരാൻ അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് സാധിക്കും.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും