Skip to main content

ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ കേരളം അതിവേഗം നടപ്പാക്കുകയാണ്

കേരളത്തിന്റെ ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്. വൈദ്യുതി സേവന-വിതരണ രംഗത്ത്‌ കേന്ദ്രം അടുത്തിടെ റേറ്റിങ് തയ്യാറാക്കിയതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം എന്നീ രംഗങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇങ്ങനെ സേവന നിലവാരം വർധിപ്പിച്ച് ഇനിയും ആഗോളനിലവാരത്തിലേക്ക് എത്തിക്കും.

രാജ്യത്ത് ആദ്യമായി കേരളത്തിൽ വൈദ്യുതി വാഹന നയം പ്രഖ്യാപിച്ചു. ഊർജ മേഖലയെ പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് ഊർജ കേരള മിഷൻ ആരംഭിച്ചു. സൗര, ഫിലമെന്റ്‌രഹിത കേരളം, വൈദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ മിഷൻ പൂർണതയിലെത്തിക്കാനാണ് ശ്രമം.

സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോർജ ഉൽപ്പാദനം ലക്ഷ്യമിടുന്നു. അതിൽ 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയിലൂടെയാണ്. ഇതിലൂടെ സൗരോർജ ശേഷി 800 മെഗാവാട്ടിലായി. എൽഇഡി ബൾബുകൾ കുറഞ്ഞനിരക്കിൽ നൽകുന്ന ഫിലമെന്റ്‌രഹിത പദ്ധതിയിലൂടെ ഒന്നര കോടിയിലധികം ബൾബുകൾ നൽകി. കൽക്കരി ആശ്രയത്വം കുറച്ചും പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിച്ചും സവിശേഷ സംസ്‌കാരം രൂപപ്പെടണം. ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണം.

നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിലും നമ്മൾ തുടർച്ചയായി ഒന്നാംസ്ഥാനത്താണ്. താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജലക്ഷ്യം കൈവരിക്കുന്നതിലും 100 പോയിന്റോടെയാണ് ഈ നേട്ടം. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്‌ക്ക് വൈദ്യുതി ലഭ്യമാക്കണമെന്ന്‌ നിർബന്ധമുണ്ട്.

കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി കൂടും. ഈ ഘട്ടത്തിലും താഴ്ന്നനിരക്കിൽ വൈദ്യുതി ചാർജ്‌ പരിഷ്‌കരണത്തെ പരിമിതപ്പെടുത്തി, പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും നൽകുന്ന ഇളവുകൾ കേരളം നിലനിർത്തുന്നു. ഇത് സാധ്യമായത് കെഎസ്ഇബിയുടെ കാര്യക്ഷമത നല്ലരീതിയിൽ വർധിപ്പിച്ചുകൊണ്ടാണ്.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും