Skip to main content

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത്‌ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന്‌ തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നികുതി കുടിശ്ശിക പിരിവിൽ ഉൾപ്പെടെ തനതു വരുമാനം ഉയർത്തിയും ശ്രദ്ധയോടെയുള്ള ധനമാനേജ്‌മെന്റ്‌ വഴിയും കേരളം വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണ്.

കേരളത്തിലെ പൊതുസമൂഹത്തോട്‌ അൽപമെങ്കിലും ഉത്തരവാദിത്വം കാട്ടാൻ പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ വസ്‌തുതകൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലാണെന്ന പച്ചക്കള്ളം ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷശ്രമം.

സംസ്ഥാനത്തെ നികുതി പിരിവിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രചരിപ്പിക്കുന്ന കണക്ക്‌ അടിസ്ഥാനരഹിതമാണ്‌. മുൻ വർഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 23,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തനത്‌ വരുമാനസ്രോതസ്സുകൾ വഴിയാണ്‌ പ്രധാന ചെലവുകളെല്ലാം നിർവഹിച്ചത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ കുപ്രചാരണം. കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാത്തതിനെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ മിണ്ടാട്ടമില്ല. നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന്‌ 18,000 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരം 12,000 കോടി ഇല്ലാതായി. ഇതിനെതിരെ കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾപോലും ഉണ്ടായില്ല.
 

കൂടുതൽ ലേഖനങ്ങൾ

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി.

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

സ. പിണറായി വിജയൻ

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു.

സി‌പി‌ഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം, സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്

സ. എം എ ബേബി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐ എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്.