Skip to main content

നോട്ടുനിരോധനം പൂർണപരാജയം, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു

നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത്‌ എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന്‌ പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു. നിരോധിച്ച നോട്ടുകൾ ഏതാണ്ട്‌ പൂർണമായി തിരിച്ചെത്തിയെന്ന്‌ റിസർവ്‌ ബാങ്കുതന്നെ വ്യക്തമാക്കി. രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഇറക്കുന്ന നോട്ടുകൾക്ക്‌ വിശ്വാസ്യതയില്ലാത്ത അവസ്ഥവന്നു. ചെറുകിട വ്യാപാരമേഖലയിലുൾപ്പെടെ നോട്ടുനിരോധനം ഒരു ദുഃസ്വപ്‌നമായി അവശേഷിക്കുന്നുണ്ടാകും.

അശാസ്‌ത്രീയ നികുതിഘടന അടിച്ചേൽപ്പിച്ചതും വ്യവസായികൾക്ക്‌ ആഘാതമായി. നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നു. അവശ്യവസ്‌തുക്കൾക്കുപോലും നികുതി ഏർപ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. സംസ്ഥാനത്തിന്‌ അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിച്ചിട്ടും വികസനപദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്‌. ഏഴുവർഷത്തിനിടെ മികച്ച സാമ്പത്തിക വളർച്ചനേടാൻ കേരളത്തിന്‌ കഴിഞ്ഞു. കേരളത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ്‌ ചെറുകിട വ്യാപാരമേഖല നൽകുന്നത്‌. കോവിഡ്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വ്യാപാരികൾക്ക്‌ ആശ്വാസമേകുന്ന നടപടികൾ സർക്കാർ കൈക്കൊണ്ടു. ചെറുകിട വ്യാപാരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.