Skip to main content

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സസ്പെൻഷൻ നടപടിയുടെ ലക്ഷ്യം ജെയിംസിനെ പുറത്താക്കുകയെന്നതു മാത്രമായിരുന്നു. എന്തായിരുന്നു പ്രശ്നം?

ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തുന്നത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ്. ഈ സർവ്വേയുടെ അഞ്ചാമത് റൗണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ വിളർച്ചാരോഗം മോദി ഭരണത്തിൽ ഉയർന്നു. മോദി സർക്കാരിന്റെ ഒരു സുപ്രധാന പ്രചാരണമായ വെളിയിട വിസർജ്ജനവിമുക്ത രാഷ്ട്രം ഇപ്പോഴും ഒരു വിദൂരലക്ഷ്യമായി തുടരുന്നൂവെന്നു സർവ്വേ വ്യക്തമാക്കി. 100 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് ഉണ്ടെന്നു പറയുമ്പോൾ സർവ്വേ റിസൾട്ട് പ്രകാരം 19 ശതമാനം കുടുംബങ്ങൾക്കു കക്കൂസ് ഇല്ല. അതുപോലെ തന്നെ ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങൾക്കും പാചകവാതക സിലിണ്ടറുകൾ എത്തിച്ചൂവെന്ന് ഇന്ത്യാ സർക്കാർ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുമ്പോൾ 40 ശതമാനം ഗ്രാമീണ കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നില്ലായെന്നും തെളിഞ്ഞു.

കേന്ദ്ര സർക്കാർ റിപ്പോർട്ട് പിടിച്ചുവച്ചു. കണക്കുകൾ തിരുത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ, പണ്ഡിതരടങ്ങിയ റിവ്യു കമ്മിറ്റി പ്രൊഫ. ജെയിംസിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. ഇപ്പോൾ ആറാമത് റൗണ്ട് സർവ്വേക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ലക്ഷ്യങ്ങൾ നേടിയ സർവ്വേ റിപ്പോർട്ട് തയ്യാറാക്കണം. അതിനു പ്രൊഫ. ജെയിംസിനെപോലുള്ളവരെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് സസ്പെൻഷൻ. 35 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അതിലൊന്ന് ചൈനക്കാർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്തൂവെന്നുള്ളതാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ. ബിജെപിയെ സംബന്ധിച്ചിടത്തോളം കാനേഷുമാരി കണക്കെടുപ്പാകട്ടെ, ദേശീയ ഉപഭോക്തൃ സർവ്വേയാകട്ടെ, തൊഴിലില്ലായ്മ സർവ്വേയാകട്ടെ അതല്ലെങ്കിൽ ആരോഗ്യ സർവ്വേയാകട്ടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും