Skip to main content

ഏക സിവിൽ കോഡ്; യോജിച്ചുള്ള പോരാട്ടം അനിവാര്യം

ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ്‌ ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള രാഷ്‌ട്രീയ ആയുധമായാണിത്‌. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും. ഹിന്ദുരാഷ്‌ട്ര നിർമിതിയിലേക്കുള്ള പോക്കാണിത്‌. ഇന്ത്യ ഇന്നത്തെ രൂപത്തിൽ തുടരണമെന്നാഗ്രഹിക്കുന്ന എല്ലാവരും യോജിച്ച്‌ ഈ നീക്കം ചെറുക്കണം. വിപുലവുമായ ഐക്യനിര വളർത്തിയെടുക്കണം.

വൈജാത്യങ്ങളും ബഹുസ്വരതയുമാണ്‌ രാജ്യത്തിന്റെ സവിശേഷത. അവ സംരക്ഷിക്കുമെന്നാണ്‌ ഭരണഘടന ഉറപ്പു‌നൽകുന്നത്‌. ഇതിന്‌ വിരുദ്ധമാണ്‌ മോദി സർക്കാരിന്റെ നീക്കം. ഏകീകരണമെന്നത്‌ മത–ജാതി വംശീയ വിഭാഗങ്ങളുടെ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനം ചേർന്നതാണ്‌. അത്‌ തകർക്കുന്നത്‌ ഏകീകരണമല്ല ഭിന്നിപ്പിക്കലും ധ്രുവീകരണവുമാണ്‌. ഇതിന് പിന്നിൽ രാഷ്‌ട്രീയ–വർഗീയ താൽപ്പര്യമാണ്‌. ഗോത്രവിഭാഗം, ക്രൈസ്‌തവർ, പാഴ്‌സികളെയൊക്കെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ പറയുന്നു. ഗോവയിൽ യുസിസി ഉള്ളതിനാൽ അവിടെയും നടപ്പാക്കില്ലത്രെ. ഹിന്ദു–മുസ്ലിം വിഭാഗീയത സൃഷ്‌ടിക്കലാണിതിന്റെ ലക്ഷ്യം. ഇത്‌ മോദി രണ്ടാമത്‌ അധികാരത്തിൽ വന്നതുമുതൽ ഇത്തരം നീക്കങ്ങൾ നാം കണ്ടതാണ്‌.

ഗോസംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, ലൗജിഹാദ്‌ എല്ലാം ഈ ലക്ഷ്യത്തിലായിരുന്നു. ജമ്മു കശ്‌മീർ വിഭജിച്ചതും ഇതിന്റെ ഭാഗമാണ്‌. ദീർഘകാലമായി തുടരുന്ന പദ്ധതിയാണ്‌. മണിപ്പുർ കത്തുകയാണ്‌. അതേപ്പറ്റി പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. എന്നിട്ടാണ്‌ ഒരു കുടുംബത്തിൽ രണ്ട്‌ നിയമം പാടില്ലെന്ന്‌ പറയുന്നത്‌. സ്‌ത്രീ നീതിക്കായാണ്‌ ഈ നിയമമെന്ന്‌ പറയുന്നതും അസംബന്ധമാണ്‌. വ്യക്തിനിയമ പരിഷ്‌കരണം അതത്‌ സമുദായത്തിനകത്ത്‌ ചർച്ചചെയ്‌ത്‌ ഉണ്ടാക്കണം. ആചാരം, വിശ്വാസം, സമ്പ്രദായം ഇവ മാറ്റണമെങ്കിൽ ആ സമുദായത്തിനകത്തുനിന്ന്‌ ആവശ്യം ഉയരണം. അടിച്ചേൽപ്പിക്കലാകരുതെന്നാണ്‌ സിപിഐ എം നിലപാട്.

കൂടുതൽ ലേഖനങ്ങൾ

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനം വ്യക്തമായിരിക്കുന്നത്

സ. ടി പി രാമകൃഷ്ണന്‍

പെൻഷൻ നൽ‌കുന്നതിനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമീപനമാണ് വ്യക്തമായത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണക്കുകയും ചെയ്തു.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

സ. പിണറായി വിജയൻ

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളി

സ. പി എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർലിമെൻറ്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയർമാൻ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്.