Skip to main content

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി

2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത്‌ സിസ്റ്റംസ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തെതന്നെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിന്‌ പുതിയ പദ്ധതി കൂടുതൽ മുന്നേറ്റം നൽകും.

തടയാനാകുന്ന രോഗങ്ങൾ, പരിക്കുകൾ, അകാലമരണം എന്നിവയിൽനിന്ന്‌ പൊതുജനങ്ങളെ സംരക്ഷിച്ച്‌ ഗുണമേന്മയുള്ളതും ദൈർഘ്യമേറിയതുമായ ജീവിതം ഉറപ്പാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെ പിന്തുണയോടെ അഞ്ചു വർഷത്തേക്ക്‌ 14 ജില്ലയിലും പദ്ധതി നടപ്പാക്കും. 3000 കോടിയിൽ 900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ബാക്കിയുള്ള 2100 കോടി ലോകബാങ്ക്‌ സഹായത്തോടെ ലഭ്യമാക്കും. ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെയുള്ള മുഴുവൻസമയ അടിയന്തര പരിചരണ സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തൽ, സാങ്കേതിക ആരോഗ്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന്‌ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. പദ്ധതിരേഖ അനുമതിക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്‌ ഉടൻ സമർപ്പിക്കും.

നാടിന്‌ ഏറ്റവും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനത്തെ അടക്കം ഫലപ്രദമായി നേരിടാനാണ്‌ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവുമെന്ന വിഷയത്തിൽ സംസ്ഥാനം സ്വന്തം നയം രൂപീകരിക്കും. പ്രാദേശികമായും ജില്ലാതലത്തിലുമാണ്‌ ഈ നയം തയ്യാറാക്കപ്പെടുക.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.