Skip to main content

മെയ് 17 കുടുംബശ്രീ ദിനം

സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമാർജനത്തിലും കേരളമാതൃക ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്സ്. 2022 മെയ് 17ന് ആരംഭിച്ച ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾ ഇന്ന് സമാപിച്ചു.

കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച നിരവധി പരിഷ്കാരങ്ങൾക്ക് രൂപം നൽകിയ ഇടതുപക്ഷം തന്നെയാണ് 1998 മെയ് 17ന് കുടുബശ്രീ പ്രസ്ഥാനത്തിനും രൂപം നൽകിയത്. മൂന്ന് ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.

അടുക്കളയുടെ നാലു ചുവരുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് തൊഴിലും വരുമാനവും കണ്ടെത്താനും സ്വാശ്രയത്വം കൈവരിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലയിലും സജീവ സാന്നിധ്യമായി വളർന്നു കഴിഞ്ഞു.

സാധാരണക്കാരൻ്റെ വീട്ടുമുറ്റത്തെ ബാങ്കാണ് ഇന്ന് കുടുംബശ്രീ. 8029.47 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ കുടുംബശ്രീയുടേതായി ഇന്നുള്ളത്. 108464 ചെറുകിട സംരംഭങ്ങളിലായി രണ്ടു ലക്ഷത്തോളം അഭ്യസ്തവിദ്യരും വിവിധ മേഖലയിൽ പ്രാവീണ്യമുള്ളവരുമായ സ്ത്രീകൾ ഇന്ന് സ്ഥിരവരുമാനമുള്ളവരാണ്. വിവിധ മേഖലകളിൽ നൈപുണ്യവികസന പരിശീലന പദ്ധതികളിലൂടെ കൂടുതൽ മേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള പ്രവർത്തനങ്ങൾക്കും കുടുംബശ്രീ തുടക്കം കുറിച്ച് കഴിഞ്ഞു. കുടുബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ബസാർ എന്ന ഓൺലൈൻ സംവിധാനം സജ്ജീകരിച്ചതും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ വിപണി കണ്ടെത്തിയതും കുംടുംബശ്രീയുടെ കാലാനു ശൃതമായ മാറ്റത്തിൻ്റെ അടയാളമാണ്.

നമ്മൾ ഏറെ പ്രതിസന്ധികൾ അഭിമുഖീകരിച്ച പ്രളയത്തിൻ്റെയും പകർച്ചവ്യാധിയുടെയും കാലങ്ങളിൽ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയവരിൽ കുടുംബശ്രീ പ്രവർത്തകരുണ്ടായിരുന്നു. രാജ്യമാകെ പരാമർശിക്കപ്പെട്ട നമ്മുടെ സാമൂഹിക അടുക്കളയുടെ ജീവനാഡി കുടുംബശ്രീ പ്രവർത്തകരായിരുന്നു.

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ നാം ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ, കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ 24 സ്റ്റേഷനുകളിൽ, കൊച്ചി വാട്ടർ മെട്രോയിൽ, കേരളത്തിലെ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻ്റർ ഹെൽപ്പ് ഡസ്കുകളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമസേനയിൽ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിലും തിളങ്ങി നിൽക്കുന്ന കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ സാമ്പത്തികവും, സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ പുതുതായി ആരംഭിച്ച 19544 ഒക്സിലറി ഗ്രൂപ്പുകളിലൂടെ, സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'ഷീ സ്റ്റാർട്സ്' പദ്ധതിയിലൂടെ പുതിയ സാധ്യതകൾ കണ്ടെത്തി വളരാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിക്കും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.