Skip to main content

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. ജനകീയ കരുത്തിൽ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തീകരിക്കും

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ മുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും ജനകീയ നിയമനിർമാണങ്ങൾ നടത്തി. ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ആരോഗ്യ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനക്കുതിപ്പ്‌, സാമൂഹ്യ സുരക്ഷാ പെൻഷൻ, പൊതുവിതരണ ശൃംഖല എന്നിങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങൾ. വലതുപക്ഷ സർക്കാരുകൾ അത്തരം നിയമങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അതിനാലാണ്‌ വികസന ബദലുകൾ സംരക്ഷിക്കാനായത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ ആദ്യമായി ഇത്തവണ തുടർച്ച ലഭിച്ചു. രണ്ടാം പിണറായിസർക്കാർ പുതിയ കാലത്തിനനുസരിച്ച്‌ പുതുകേരളം കെട്ടിപ്പടുക്കുകയാണ്‌. വിജ്ഞാനസമ്പത്ത്‌ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പിനും അതുവഴി തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്‌. ഈ വികസനക്കുതിപ്പുകൾക്ക്‌ തടയിടാനാണ്‌ ശ്രമം.

മാധ്യമലോകം ഇന്ന്‌ കുത്തകകൾ കീഴടക്കി. അവർ തൊഴിലാളിവർഗതാൽപ്പര്യങ്ങൾ പരിഗണിക്കുന്നില്ല. ജനകീയവിഷയങ്ങൾ ചർച്ചയാക്കുന്നുമില്ല. പകരം മാധ്യമങ്ങൾ സെൻസേഷന്റെ പിന്നാലെ പോവുകയാണ്. മഹാഭൂരിപക്ഷം പത്രങ്ങളും പുരോഗമനപക്ഷത്തിന്‌ എതിരെ നിൽക്കുകയാണ്. മാധ്യമലോകം പ്രതിലോമനിലപാടുകൾ സ്വീകരിക്കുകയാണ്. ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്‌. കുത്തക മുതലാളിത്തശക്തികൾക്കെതിരെയും ഭരണവർഗ കടന്നാക്രമണങ്ങളെയും ചെറുത്ത്‌ ദേശാഭിമാനി മുന്നോട്ടുപോവുകയാണ്‌. ഭാവിയിൽ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനി മാറും.

 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.