Skip to main content

കെ ബാലകൃഷ്ണൻ നമ്പ്യാർ കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവ്

കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു കെ ബാലകൃഷ്ണൻ നമ്പ്യാർ.
കെ എസ് വൈ എഫിന്റെ രൂപീകരണത്തോടെയാണ് ബാലകൃഷ്ണൻ മാഷുമായുള്ള ബന്ധം ദൃഢപ്പെടുന്നത്. 1970കളുടെ തുടക്കം മുതലാണ് അദ്ദേഹവുമായുള്ള സൗഹൃദം ശക്തിപ്പെടുന്നത്. അദ്ധ്യാപനത്തോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലാകെ കെ എസ് വൈ എഫിന്റെ പൊതുയോഗങ്ങളിൽ പ്രഭാഷകനായും അദ്ദേഹം സജീവമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലത്തെ സൗഹൃദമാണ് അദ്ദേഹവുമായിട്ടുള്ളത്. വ്യക്തിപരമായും രാഷ്ട്രീയമായുമുള്ള ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. പാർട്ടി നേതാവെന്ന നിലയിലും സംഘാടകൻ എന്ന നിലയിലും ലൈബ്രറി കൗൺസിൽ ഭാരവാഹിയായും മികവുറ്റ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
കെഎസ്ടിഎയുടെ പ്രഥമ ജനറൽ സെക്രട്ടറി, ഗ്രന്ഥശാല സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, സിപിഐ എം കണ്ണർ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മാഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. സഖാവിന് ആദരാഞ്ജലി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും