Skip to main content

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

തീവണ്ടി സർവീസുകൾ പ്രധാനമായും ഏർപ്പെടുത്തുന്നത് അതിന്റെ വാണിജ്യ സാധ്യത കണക്കിലെടുത്താണ്. ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് സർവീസുകളിൽ ഏറ്റവും ലാഭകരം കേരളത്തിലെ സർവീസുകളാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബെംഗളൂരുവിലേക്ക് വന്ദേഭാരത് വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ബസ് ലോബി ഏറ്റവും ശക്തമായ റൂട്ടാണിത് എന്നതുകൊണ്ടുതന്നെ റെയിൽവേ ഇക്കാര്യത്തിൽ വൻ ഉഴപ്പാണ് കാണിച്ചത്. അവസാനം കൂടിയ നിരക്കിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഏർപ്പെടുത്തി. നിരക്ക് കൂടുതലാണെങ്കിലും കുഴപ്പമില്ലാതെ നടന്നുകൊണ്ടിരുന്ന സർവീസ് പെട്ടെന്ന് ഒരു ദിവസം പിൻവലിച്ചു. ഈ റൂട്ടിൽ വന്ദേഭാരത് സ്ഥിരപ്പെടുത്തണമെന്നും സാധാരണ നിരക്ക് ഏർപ്പെടുത്തണമെന്നും എംപിമാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു കാരണവും പറയാതെ ഈ വണ്ടി പിൻവലിച്ചത്. സ്വാഭാവികമായും ബെംഗളൂരു സർവീസിന് വേണ്ടി കഴിഞ്ഞ കുറെ കാലമായി എംപിമാർ സമ്മർദ്ദം ചെലുത്തി വരികയാണ്.

ഇന്നലെ പൊടുന്നനെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സംസ്ഥാന ബിജെപി അധ്യക്ഷനും ഭാരവാഹികളും ഓൺലൈനിൽ ചർച്ച നടത്തുന്നു, ഇതിന്റെ പരിസമാപ്തിയിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസസ് തുടങ്ങാനുള്ള തീരുമാനം വരുന്നു, രാജീവ് ചന്ദ്രശേഖർ പ്രസ്താവന ഇറക്കുന്നു, ബിജെപി അധ്യക്ഷനെ ശ്ലാഘിച്ചുകൊണ്ട് സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് മന്ത്രി ട്വീറ്റ് ചെയ്യുന്നു… അങ്ങനെ ജഗപൊക. എന്നാൽ ഈ നാടകം മറ്റു പല ചോദ്യങ്ങൾക്കുമാണ് ഇടം നൽകുന്നത്.

1. ലാഭകരം എന്ന് റെയിൽവേയ്ക്ക് 100% ബോധ്യമുള്ള ഒരു റൂട്ടിൽ എന്തുകൊണ്ട് ഇത്രയും കാലം സാധാരണഗതിയിലുള്ള വന്ദേഭാരത് ഏർപ്പെടുത്താതിരുന്നു?

2. നിരക്ക് കൂടിയ രൂപത്തിലുള്ള താലാക്കാലിക വന്ദേഭാരത് തുടങ്ങിയിട്ട് എന്തുകൊണ്ട് പിൻവലിച്ചു?

3. ബസ് ലോബിക്ക് ഏറ്റവും താൽപര്യമുള്ള ഒരു റൂട്ടിൽ ഇത്രയും ഉഴപ്പാൻ റെയിൽവേയെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണ്?

4. സർവീസ് വീണ്ടും തുടങ്ങണമെന്ന ആവശ്യത്തിനുമേൽ എന്തുകൊണ്ട് ഇത്രയും കാലം അടയിരുന്നു?

ഇതിനേക്കാളേറെ പ്രാധാനപ്പെട്ട് മറ്റൊരു കാര്യം. വന്ദേഭാരതിന്റെ പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയിൽ തുടങ്ങാൻ എല്ലാ നടപടിക്രമങ്ങളും ദക്ഷിണ റെയിൽവേ പൂർത്തിയാക്കിയിരുന്നു. സർവീസിന്റെ സമയം പോലും അവർ നിശ്ചയിച്ചിരുന്നു. ഇത്തരമൊരു സർവീസ് വന്നിരുന്നുവെങ്കിൽ രണ്ടു വന്ദേഭാരതത്തിന്റെ പ്രയോജനം ഒരു റൂട്ടിലുള്ള സർവീസുകൊണ്ട് നമുക്ക് ലഭിക്കുകയായിരുന്നു. ഇനി ഇത് ആര് പറഞ്ഞു എന്ന് ചിലർ ചോദിച്ചേക്കാം… കഴിഞ്ഞ മെയ് മാസത്തിൽ തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഈയുള്ളവൻ നിർദ്ദേശിച്ച കാര്യങ്ങൾക്ക് ഔദ്യോഗികമായി നൽകിയ മറുപടിയാണ് ഇതെല്ലാം. (രേഖ ഇതോടൊപ്പം)

അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു? ‘നാടകമേ ഉലക’ത്തിനിടയിലും ഈ ചോദ്യത്തിനുള്ള മറുപടിക്കായി കാക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.