Skip to main content

കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
________________
കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറാണ്‌. തട്ടിപ്പുകാരായ ഇഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്‌. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്‌.

ഒരു ബിഷപ്‌ ഉള്‍പ്പെടെ ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതടക്കം നിരവധി പരാതികള്‍ വേറെയും വരുന്നു. ശരിയായ കണക്ക്‌ സൂക്ഷിക്കുന്നവരും സത്യസന്ധമായി ബിസിനസ്‌ നടത്തുന്നവരും അടക്കം നിരവധി വ്യവസായികളേയും വൈദികരേയും കള്ളപ്പണത്തിന്റെ പേര്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ കള്ളപ്പണക്കാരെ പിടികൂടാന്‍ ഉത്തരവാദിത്തമുള്ള ഏജന്‍സിയെ ബിജെപി രാഷ്ട്രീയ എതിരാളികളോട്‌ പകതീര്‍ക്കാനുള്ള ഉപകരണമാക്കിയതിന്റെ തിക്തഫലമാണ്‌ ഇപ്പോള്‍ കാണുന്നത്‌. യജമാനന്‍ പറയുന്നതുപോലെ എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ചെയ്‌തുകൂട്ടുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക്‌ യഥേഷ്‌ടം കൈക്കൂലി വാങ്ങാനുള്ള അനുമതിയും കൊടുത്തിട്ടുണ്ടോയെന്ന്‌ ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം. ഇപ്പോള്‍ കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ അതേ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ്‌ അന്വേഷിച്ചത്‌. കൊടകര കുഴല്‍പ്പണക്കേസിനെ ഹൈവേ കൊള്ളയെന്നാണ്‌ എറണാകുളം പി.എം.എല്‍.എ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്‌. 2021 നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപിക്കായി എത്തിച്ചതാണ്‌ മൂന്നരക്കോടി രൂപയെന്ന പൊലീസ്‌ കുറ്റപത്രത്തെ ഇഡി തളളുകയായിരുന്നു.

ബിജെപിക്ക്‌ താല്‍പര്യമുള്ള കേസുകള്‍ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥര്‍ വാരിക്കൂട്ടുന്ന അഴിമതി പണം ആര്‍ക്കൊക്കെ പോകുന്നുണ്ട്‌ എന്നത്‌ കൂടി പുറത്തുവരേണ്ടതുണ്ട്‌. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറിയിട്ടുണ്ടോയെന്നും സംശയിക്കണം. ബിജെപി നേതാക്കള്‍ക്ക്‌ മാത്രമല്ല കോണ്‍ഗ്രസിനും ഇഡിയിലെ അഴിമതിക്കാരുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഒരു ഏജന്റ്‌ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണെന്നും പറയുന്നു.

അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട്‌ കള്ളക്കേസുകളെടുപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് അഴിമതിക്കാരായ മുഴുവന്‍ ഇഡി ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.