Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 19) മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന്‌ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ്‌ ഉപരോധിക്കും. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയരണം.

കേരളം എന്ന പേരുപോലും കേന്ദ്ര ബജറ്റിലില്ല. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്‌ കേരളം പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന്‌ ഒരുരൂപ പോലുമില്ല. ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ ഒരു പൈസപോലും അനുവദിക്കാത്തത്‌ മനുഷ്വത്വരഹിതമാണ്‌. പുതിയ പദ്ധതികളോ സംരംഭങ്ങളോ എയിംസ്‌ പോലുള്ള സ്ഥാപനങ്ങളോ പ്രഖ്യാപിച്ചില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ വകയിരുത്തിയെങ്കിലും 40,000 കോടിപോലും കേരളത്തിനു ലഭിക്കില്ല.

ആദായ നികുതി എന്ന ഒറ്റ കാര്യത്തിൽ പിടിച്ചാണ്‌ കേന്ദ്ര ബജറ്റിനെ മാധ്യമങ്ങൾ വെള്ളപൂശാൻ ശ്രമിച്ചത്‌. ധനമന്ത്രിയുടെ സാരിയുടെ പ്രത്യേകത വർണിച്ച മാധ്യമങ്ങൾ കേരളത്തോടുള്ള അവഗണനയെക്കുറിച്ച്‌ കാര്യമായൊന്നും പറഞ്ഞില്ല. കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ബജറ്റിനുശേഷം കേന്ദ്ര മന്ത്രിമാരായ ജോർജ്‌ കുര്യന്റെയും സുരേഷ്‌ ഗോപിയുടെയും പ്രതികരണം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന്‌ ഇരുവരും മനസിലാക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.