Skip to main content

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കും. സംസ്ഥാനത്ത്‌ 0.7 ശതമാനമാണ്‌ അതിദാരിദ്ര്യം. യുപി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ അമ്പത്‌ ശതമാനത്തിലധികമാണ്‌ ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64,006 കുടുംബങ്ങളെ ദത്തെടുക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന്‌ വിലകൽപ്പിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. ഇങ്ങനെ മൂന്നുവർഷത്തിൽ അതിദാരിദ്ര്യമുള്ളവർ ഇല്ലാത്ത രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറും.

തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിട്ട സർക്കാരാണ്‌ കേരളത്തിലേത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇതടക്കമുള്ള നേട്ടങ്ങളാണ്‌ സംസ്ഥാനത്താകെ ജാഥയുടെ സ്വീകരണ വേദികളിൽ ലക്ഷങ്ങളെ എത്തിച്ചത്‌. അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെ നിൽക്കുന്നുവെന്ന ഉൽക്കണ്ഠയിലാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌. അതിന്റെ ഭാഗമായി പുറത്തുപറയാൻ കൊള്ളാത്തതരത്തിൽ ഫ്യൂഡൽ ചട്ടമ്പികളുടെ പദപ്രയോഗം നടത്തുകയാണ്‌ അവർ.

സിപിഐ എമ്മിന്റെ ജാഥയിലേക്ക്‌ ലക്ഷങ്ങൾ ഒഴുകിയെത്തിയതിൽ അസൂയപൂണ്ട്‌ സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേതാക്കൾക്കെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുകയാണ്‌. ഇതിന്‌ മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജനങ്ങൾക്കായി നിലകൊള്ളുകയാണ്‌ ചെയ്തത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.