Skip to main content

സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു

ലോക തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും മാർഗ്ഗദർശ്ശിയായ സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. സാർ ഭരണകൂടത്തിന്റെ കിരാത വാഴ്ച്ചയ്ക്കും കൊടിയ ജനവിരുദ്ധതയ്ക്കുമെതിരെ ഒരു ജനത ഒന്നാകെ ചെങ്കൊടി കീഴിൽ അണിനിരന്ന് പൊരുതിയ ഒക്ടോബർ വിപ്ലവത്തിന് ആരംഭം കുറിച്ച ദിനമാണിന്ന്. റഷ്യൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ സഖാവ് ലെനിൻ നയിച്ച വിപ്ലവം ലോക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പുതിയ സോഷ്യലിസ്റ്റ് വഴികൾ ലോകത്തിനു നൽകാൻ ഈ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന് സാധിച്ചു. എല്ലാവരും എല്ലാവർക്കും വേണ്ടി ജീവിക്കുന്ന സമത്വ സുന്ദര ലോകമുണ്ടെന്ന് മർദ്ദിത ജനതയ്ക്ക് പരിചയപ്പെടുത്താൻ, സാമ്രാജ്യത്വ-മുതലാളിത്തത്തിനെതിരെ ബദൽ സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സോവിയറ്റ് യൂണിയന് സാധിച്ചു. തൊഴിലാളിവർഗ്ഗം ലോകമാകെ നടത്തുന്ന വിമോചന പോരാട്ടങ്ങൾക്കും ഇടതുപക്ഷ മുന്നേറ്റങ്ങൾക്കും കരുത്തും ആവേശവും ദിശാബോധവും നൽകി മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.