Skip to main content

മികവിലേക്ക് കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും

മികവിലേക്ക്‌ കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലെ വർഗീയ ധ്രുവീകരണത്തിന്‌ വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന ഗവേഷണമാണ്‌ കേരളത്തിലും ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇത്തരം പ്രവണതകൾ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഗവർണറുടെയും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും.

ഗവർണറുടെ ചാൻസലർപദവി തുടരേണ്ടതുണ്ടോ എന്നത്‌ ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്‌ക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്‌ ആലോചിക്കും. മതനിരപേക്ഷ ഉള്ളടക്കവും ജനാധിപത്യ മൂല്യങ്ങളും തകർത്ത്‌ വൈസ്‌ ചാൻസലർമാരെയും പ്രൊ വൈസ്‌ചാൻസലർമാരെയും തിരുകിക്കയറ്റി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ്‌ സംഘപരിവാർ ശ്രമം. കോൺഗ്രസും ബിജെപിയും മറ്റു വർഗീയശക്തികളുമെല്ലാം ഇതിനെ പിന്തുണയ്‌ക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടലുകളെ കോൺഗ്രസ്‌ കേന്ദ്രനേതൃത്വം എതിർക്കുമ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ഗവർണർക്കായി വാദിക്കുന്നു. ഇതിന്റെ ഭാഗമാണ്‌ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ ആവശ്യപ്പെടണമെന്ന കെ സുധാകരന്റെ പ്രസ്താവന. നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞെങ്കിലും പറഞ്ഞതെല്ലാം പകൽവെളിച്ചംപോലെ വ്യക്തമാണ്‌. യുഡിഎഫിലെ ലീഗും ആർഎസ്‌പിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനോട്‌ യോജിക്കുന്നില്ല.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ