Skip to main content

വികസിതരാജ്യങ്ങളിലെ ജീവിതനിലവാരം കേരളത്തിൽ സാധ്യമാക്കും

ലോകത്തിന്‌ മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാൻ പോസിറ്റീവായി ചിന്തിക്കണം. പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം നൽകുന്ന സംസ്ഥാനമെന്ന്‌ അമർത്യാസെൻ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണ്‌. കേരള മോഡലിനെ മികവോടെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. അഞ്ചുലക്ഷം പേർക്കുകൂടി ലൈഫ്‌ പദ്ധതിയിൽ വീട്‌ നൽകുന്നതോടെ സംസ്ഥാനത്ത് എല്ലാവർക്കും പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ നിറവേറും. അടുത്ത പ്രശ്‌നം തൊഴിലില്ലായ്‌മയാണ്‌. 29 ലക്ഷം പേർക്ക്‌ തൊഴിൽവേണം. കേരളത്തിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽനൽകാനുള്ള പദ്ധതികൾ മുന്നേറുകയാണ്. പരാമാവധി സംരംഭങ്ങൾതുടങ്ങാൻ അന്തരീക്ഷമൊരുക്കിയും തദ്ദേശസ്ഥാപനങ്ങൾവഴിയും ടൂറിസം വഴിയും തൊഴിലവസരം സൃഷ്ടിച്ച്‌ കൃത്യമായ ആസൂത്രണത്തിലൂടെ ബാക്കിയുള്ളവർക്കും തൊഴിൽ ലഭ്യമാക്കും. ഇതോടെ വികസിത രാജ്യങ്ങളിലേതിന്‌ സമാനസ്ഥിതിയിൽ കേരളമെത്തും. ഇതെല്ലാം സാധ്യമാകുമോ എന്ന നെഗറ്റീവ്‌ ചിന്തവേണ്ട. കഴിയും എന്ന ആത്മവിശ്വാസത്തിൽ മുന്നേറണം. ആ ചിന്ത തരുന്ന പോസിറ്റീവ്‌ എനർജിയിൽ എല്ലാം സാധ്യമാകും. ബിജെപി 2024ൽ വീണ്ടും രാജ്യത്ത് അധികാരത്തിൽ വന്നാൽ മതനിരപേക്ഷ ഇന്ത്യ ഇല്ലാതാവും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാകുമോ എന്ന്‌ സംശയിക്കേണ്ട. ഭിന്നിച്ചുനിൽക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനായാൽ മതി. അതിന്റെ ഗുണപരമായ സൂചനയാണ്‌ ബീഹാറിൽ കണ്ടത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.