Skip to main content

സെപ്തംബർ 27 സഖാവ് പാട്യം ഗോപാലൻ ദിനം

സമര പോരാട്ടങ്ങളുടെ എക്കാലത്തെയും ആവേശമാണ് സഖാവ് പാട്യം. കഴിവുറ്റ സംഘാടകൻ, വാഗ്മി, പ്രഗത്ഭ പാർലമെന്റേറിയൻ, എഴുത്തുകാരൻ, കവി, അധ്യാപകൻ, സൈദ്ധാന്തിക പണ്ഡിതൻ എന്നിങ്ങനെ മികവുറ്റ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നാട്ടിൻപുറങ്ങൾ മുതൽ പാർലിമെന്റ് മന്ദിരം വരെ സഖാവ് സമര വേദിയാക്കി. മത നിരപേക്ഷത ഉയർത്തി പിടിച്ച് തലശ്ശേരി കലാപത്തെ നേരിടുന്നതിൽ നേതൃപരമായ പങ്ക് പാട്യം വഹിച്ചു. മരണത്തിന് തൊട്ടു മുൻപ് വരെയും രാഷ്ട്രീയ വേദികളിൽ സഖാവ് സജീവ സാന്നിധ്യമായിരുന്നു. പ്രസ്ഥാനത്തിന്റെ തുടരുന്ന ജനകീയ ഇടപെടലുകൾക്കും പോരാട്ടങ്ങൾക്കും സഖാവ് പാട്യം ഗോപാലന്റെ സ്മരണകൾ കരുത്തും ഊർജ്ജവുമാവും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.