Skip to main content

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിൽ എത്തിയപ്പോൾ

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിൽ എത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. തലശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ പ്രിയസഖാക്കളെ അഭിവാദ്യം ചെയ്തു. ‌തൊണ്ണൂറ്റിയൊൻപതാം വയസിലും റെയിൽവേ സ്റ്റേഷനിലെത്തി അഭിവാദ്യം ചെയ്ത പ്രിയപ്പെട്ട ജെമിനി ശങ്കരേട്ടനെപ്പോലെയുള്ളവർ പങ്കുവെക്കുന്ന സ്നേഹവും ആവേശവും എന്നും ഹൃദയത്തിലുണ്ടാകും. തളിപ്പറമ്പിൽ പാർട്ടി ഏരിയാ കമ്മിറ്റിയും പരിപാടി സംഘടിപ്പിച്ചിരുന്നു. സഖാവ്‌ പുഷ്പനെയും സഖാവ്‌ ചടയന്റെ ഭാര്യ ദേവിയേടത്തിയെയും ഇന്ന് സന്ദർശിച്ചു

കൂടുതൽ കരുത്തോടെ നമുക്ക്‌ നമ്മുടെ പാർട്ടിയെ മുന്നോട്ട്‌ നയിക്കാം, എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.