Skip to main content

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

2018 മുതൽ ലോക്കോ പൈലറ്റുമാരുടെ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും 2024ലാണ് റിക്രൂട്ട്മെൻ്റിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. എങ്കിലും ഇതുവരെ പൂർണമായും നിയമനം നടത്താൻ ബോർഡിന് സാധിച്ചിട്ടില്ല. പ്രതിവർഷം നാലായിരത്തോളം ലോക്കോ പൈലറ്റുമാരും അമ്പതിനായിരത്തോളം റയിൽവേ ജീവനക്കാരും വിരമിക്കുന്നുണ്ട്. എന്നാൽ അതിന് ആനുപാതികമായ നിയമനം നടത്തുന്നില്ല.

നിലവിൽ 3 ലക്ഷത്തിലധികം തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. ഹൈ ലെവൽ സേഫ്റ്റി റിവ്യൂ കമ്മിറ്റി 2012ൽ തന്നെ ലോക്കോ പൈലറ്റ് അടക്കമുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള തസ്തികകൾ ഒഴിഞ്ഞു കിടക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ആയതിനാൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്നും, ലോക്കോ പൈലറ്റുമാർ ഉൾപ്പടെയുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള തസ്തികകളിലേക്ക് വിരമിച്ച ജീവനക്കാരെ പുനർനിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും സ. എ എ റഹീം എംപി കത്തിൽ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.