Skip to main content

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നത്

രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബിജെപിയുടെ ദേശീയത. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്. സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് നേരിട്ട് ഭരണം ഏർപ്പെടുത്തുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതാണ്. ഏകാധിപത്യപരമാണ്.
1967 വരെ ഒരേസമയത്തായിരുന്നു കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടന്നിരുന്നതെന്നത് ശരിതന്നെ. പക്ഷേ, ബിജെപി ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമഭേഗതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലല്ലോ അത്. പ്രസക്തമായ ചോദ്യം പിന്നീടുള്ള കാലത്ത് എന്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ദേശീയ തെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ടൂവെന്നുള്ളതാണ്. ആ സാഹചര്യങ്ങൾ ഇന്ന് മാറിയിട്ടില്ല.
അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളിൽ പലതിന്റെയും കാലാവധി കുറയ്ക്കേണ്ടിവരും. ദേശീയ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന ഭരണം അസ്ഥിരമായാൽ കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരങ്ങൾ വർദ്ധിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാൽ അഞ്ച് വർഷം ഭരണാവകാശം ഉണ്ടാവുകയുമില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിനു കീഴിലുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും കേന്ദ്ര നിയന്ത്രണത്തിലേക്കു നീങ്ങും. 64, 65 ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ നമ്മൾ അതിനെ എതിർത്തു തോൽപ്പിച്ച ഒരു കാര്യമാണ്.
തെരഞ്ഞെടുപ്പ് ചെലവ് പുതിയ സമ്പ്രദായം കുറയ്ക്കുമെന്നു പറയുന്നതിലും കാര്യമില്ല. രാജ്യത്തെ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് 2014-ൽ 30,000 കോടി രൂപ ആയിരുന്നത് 2019-ൽ 60,000 കോടി രൂപയായി. 2024-ലെ തെരഞ്ഞെടുപ്പ് ചെലവ് 1,35,000 കോടി രൂപയാണ്. അഞ്ചഞ്ച് വർഷം കൂടുമ്പോൾ ദേശീയ തെരഞ്ഞെടുപ്പിന്റെ ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും വെവ്വേറെ നടത്തിയതുകൊണ്ടല്ലല്ലോ. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗം കള്ളപ്പണവും മറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഏറ്റവും വലിയ കുറ്റവാളി ബിജെപിയാണ്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഭരണഘടനാ ഭേദഗതിയും വേണ്ടിവരുമത്രേ. അതിനുള്ള ഭൂരിപക്ഷം ബിജെപിക്ക് എവിടെയുണ്ട്? അതുകൊണ്ട് 56 ഇഞ്ചിന്റെ ചങ്കൂറ്റ പ്രദർശനത്തിന് ഒരവസരം കണ്ടെത്താനുള്ള ശ്രമമാണിത്.
മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു മുമ്പ് എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനുള്ള ബിജെപിയുടെ ഒരു തട്ടിപ്പ് മാത്രമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.