Skip to main content

ജനാധിപത്യത്തെ തകർത്ത്‌ രാജ്യത്ത് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കുന്നു

ജനാധിപത്യത്തെ തകർത്തുകൊണ്ട്‌ സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്‌ ഇന്ത്യയില്‍ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നത്. സർവാധികാരികളായ ഭരണാധികാരികൾ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്‌. അങ്ങനെയുള്ള ചിലയാളുകളെ മാത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഒരാളിലേക്ക്‌ കേന്ദ്രീകരിപ്പിക്കുകയാണ്. ഗൗരവമുള്ള സിനിമകൾ രാഷ്‌ട്രീയ പ്രസ്‌താവനകൾ കൂടിയാണ്‌. കൂടാതെ ആൺപെൺ തുല്യതയ്‌ക്കുവേണ്ടിയും എല്ലാവിധ അതീശത്വങ്ങൾക്കും എതിരായ സന്ദേശവുമാകുന്ന സിനിമകൾ സ്വാതന്ത്ര്യബോധം പ്രകാശിപ്പിക്കുകയും വേണം. ഉക്രയിൻ യുദ്ധവും പാലസ്‌തീനിലെ അതിനിവേശയുദ്ധവും ലോകത്തെ വേദനിപ്പിക്കുന്ന കാഴ്‌കളാണ്‌. പാലസ്‌തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്ക്‌ ഇന്ത്യയുടെ ഒരു പങ്ക്‌ വെളിപ്പെട്ടത്‌ അടുത്തിടെയാണ്‌. അദാനിക്ക്‌ പങ്കാളിത്തമുള്ള ഒരു ഫാക്‌ടറിയിൽ നിന്നാണ്‌ ബോംബുകൾ വർഷിക്കുന്ന ഡ്രോൺ ഇസ്രേയലിന്‌ നൽകുന്നത്‌. രാജ്യത്തെ പ്രമുഖനായ ഭരണാധികാരിയുടെ ചങ്ങാതിയാണ്‌ അദാനിയും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.