Skip to main content

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്. എന്തെല്ലാം രീതിയിലുള്ള തട്ടിപ്പുകളിലാണ് യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിയാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തത്.

തൊഴിൽതട്ടിപ്പ്, വ്യാജരേഖ നിർമ്മാണം, അഡ്മിഷൻ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനിൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ആ സംഘടനയെ അവർ മാറ്റിയിരിക്കുന്നു. ഇപ്പോൾ ഓരോരോ കേസുമായിട്ട് ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൽ പരിശോധിച്ച് നോക്കുമ്പോൾ വലിയ രീതിയിലുള്ള ജീർണത തന്നെയാണ് പുറത്തുവരുന്നത്. ഇപ്പോ ഒന്നോ രണ്ട് സംഭവങ്ങളല്ല, ഒന്നിനുപുറകെ ഒന്നായി, ഏറ്റവും ഒടുവിൽ ജോലി തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ അറസ്റ്റിലായിരിക്കുകയാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതിന് യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. എംപി കോട്ടയിൽ ജോലി നൽക്കാമെന്നാണ് വാഗ്ദാനം നൽകിയത്.

നഴ്‌സിംഗ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയും ഇയാൾക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച് കൊല്ലത്ത് അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൽ ആവർത്തിക്കാതിരിക്കാൻ അവയെ തള്ളിപ്പറയാതെ പൂർണ്ണ സംരക്ഷണം നൽകുകയാണ് കെപിസിസി പ്രസിഡന്റും നേതൃത്വുവും ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ചിലപ്പോൾ സംഭവിച്ചു എന്നു വരാം സ്വാഭാവികമായിട്ടും അതിനെ തള്ളിപ്പറയുകയുംആ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നില്ല എന്നും നേതൃത്വം പറയുന്നില്ല. പൂർണ്ണമായ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയിൽ കാർഡ് വ്യാജമായി നിർമ്മിച്ചവരെ യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിന്റെ കാറിൽ നിന്നും തന്നെ പിടികൂടി. ഇങ്ങനെ അടിമുടി ജീർണതയുടെ പ്രതീകമായി യൂത്ത് കോൺഗ്രസ് മാറി
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.