Skip to main content

സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ ഫോൺ ചോർത്താനുള്ള കേന്ദ്രസർക്കാർ ശ്രമം രാഷ്ട്രീയ ഭീകരത

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടേതടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർടികളുടെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുകയാണ്. ഇത്‌ വെറും ഊഹാപോഹമല്ല, ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അവർക്ക് ലഭിച്ചു. ഇത്‌ തീർച്ചയായും ഞെട്ടിക്കുന്ന വാർത്തയാണ്.

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടും അവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തിയും വരുതിയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ ഹാക്കർമാരെ വച്ച് ചാരപ്രവർത്തനം നടത്തുന്നു എന്ന് ഒരു വിദേശ കമ്പനി മുന്നറിയിപ്പ് നൽകുന്ന അവസ്ഥ സത്യത്തിൽ ഭീതിദമാണ്. സാമാന്യ ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ തെമ്മാടി ഭരണം സൃഷ്ടിച്ചിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

തീവ്രവർഗ്ഗീയ സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ വേണ്ടി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ഏതറ്റം വരെ പോകാനും തയ്യാറാണെന്നത് ഇതിലൂടെ വ്യക്തമാക്കുകയാണ്.

പ്രതിപക്ഷത്തിന്റെ ഐക്യപ്രസ്ഥാനത്തെ പേടിച്ച് പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി വേട്ടയാടാനുള്ള ശ്രമമാണിത്.

ഇത്തരത്തിൽ നടത്തുന്ന ഹാക്കിങ് ശ്രമങ്ങൾ വിജയിച്ചാൽ ഭീമ കൊറേഗാവ് കേസിൽ സംഭവിച്ചതുപോലെ ഫോണിലും മറ്റും വ്യാജമായി തെളിവുകൾ നിക്ഷേപിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കിലാക്കാനും കഴിയും. ഈ ഭീകര ഭരണത്തിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരളത്തിലെ സൗഹാർദപരമായ അന്തരീക്ഷം തകർക്കാൻ വേണ്ടി നടന്ന നീക്കങ്ങൾ നാമെല്ലാവരും കണ്ടതാണ്. വർഗ്ഗീയ വിഷം നിരന്തരം ചീറ്റിയും ചരിത്രം വളച്ചൊടിച്ച് വ്യാജ ബോധം നിർമിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും എതിരെ ഉറർന്നുവരുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും ജനാധിപത്യത്തെ കശാപ്പു ചെയ്തും ആധുനിക ഇന്ത്യൻ റിപബ്ലിക്കിനെ നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ അതിശക്തമായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിനെ എതിർക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.