Skip to main content

മാധ്യമ രംഗം വ്യാജ വ്യാജ പൊതു ജനസമ്മതി നിർമ്മാണ മേഖലയായി മാറി

വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും അവരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾക്കെതിരെയുള്ള ഇവരുടെ പ്രേരണയിൽ തുടങ്ങിയ പല സമരങ്ങളും എന്നാൽ പൊളിഞ്ഞുപോയ്. കുത്തക മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങളെ മറികടന്നാണ്‌ കേരളത്തിൽ ദേശാഭിമാനി ദിനപത്രം പ്രചരിച്ചത്. നമ്മുടെ പൊതു ഇടങ്ങളാണ് ഇത്തരം പ്രതിലോമ ശക്തികൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരുന്നത്. വായനശാലകളും ചായക്കടകളും മുറുക്കാൻ കടകളിലൂടെയും സാധാരണക്കാരായ തൊഴിലാളികൾ ഇത്തരക്കാർക്ക് തക്കതായ മറുപടി നൽകിയിരുന്നു. അവിടങ്ങളിലൊക്കെ അവർക്ക് ഊർജമായത് ദേശാഭിമാനി ആയിരുന്നു. അത്തരം പൊതു ഇടങ്ങൾ ഇന്ന് ഇല്ലാതാകുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമം ഉണ്ടാകണം. സൈബർ ഇടമായി പുതിയ കാലത്തെ പൊതു ഇടം. അവിടെയും പ്രതിലോമ രാഷ്ട്രീയത്തിന് മറുപടി പറയാൻ ദേശാഭിമാനിതന്നെയാണ് ഊർജം. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ പ്രസക്തി ഇന്ന് മറ്റ് എന്നത്തെക്കാളും ഏറിയിട്ടുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.