Skip to main content

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 102 വർഷങ്ങൾ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറ്റിരണ്ട് പോരാട്ട വർഷങ്ങൾ പിന്നിടുകയാണ്. പുതിയൊരു രാഷ്ട്രത്തെ സ്വപ്നം കാണാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയ അടിത്തറ നൽകിയ താഷ്കെന്റിലെ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണം 1920 ൽ ഇതേ ദിവസമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ മാർക്സിസം കൂടുതൽ വിശാലമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലമായിരുന്നു. 1917ൽ റഷ്യയിൽ സാർ ഭരണം അവസാനിപ്പിച്ച തൊഴിലാളി വർഗ മുന്നേറ്റം മറ്റെല്ലായിടങ്ങളെയും പോലെ ഇന്ത്യയെയും ആവേശഭരിതമാക്കി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ ഇന്ത്യൻ തൊഴിലാളി കർഷക പോരാട്ടങ്ങൾക്ക് അത് ദിശാസൂചിയായി. സോവിയറ്റ് വിമോചന രാഷ്ട്രീയം ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ ഏഴ് പേർ താഷ്ക്കെന്റിൽ യോഗം ചേർന്നു. സഖാക്കൾ എം എൻ റോയ്, എവലിൻ ട്രെന്റ് റോയ്, അബനി മുഖർജി, റോസാ ഫിറ്റിൻഗോഫ്, മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷെഫീഖ്, ആചാര്യ എന്നിവർ പങ്കെടുത്ത ആദ്യ യോഗം സ. മുഹമ്മദ്‌ ഷെഫീഖിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ്‌- ലെനിനിസ്റ്റ് ആശയധാര സജീവമാക്കുന്നതിന് ഈ രൂപീകരണത്തിലൂടെ സാധിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചെറിയ ഗ്രൂപ്പുകളായി ആശയ വിദ്യാഭ്യാസമെത്തിക്കാനും താഷ്കെന്റിന്റെ തുടർച്ചകൾക്ക് സാധിച്ചു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ആദ്യ പാഠമെന്ന നിലയിൽ താഷ്ക്കെന്റിൽ വച്ച് നടന്ന പാർടി രൂപീകരണത്തിന് ചരിത്രപ്രാധാന്യം ഏറെയാണ്. 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.