Skip to main content

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സഖാവ് എം എം ലോറൻസിന്റേത്‌

കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ്‌ നേതാവിനെയാണ്‌ സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്‌.
അരനൂറ്റാണ്ടിലേറെ അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരിക്കുമ്പോഴാണ്‌ അദ്ദേഹവുമായി അടുത്ത്‌ പരിചയപ്പെടുന്നത്‌. തുടർന്നിങ്ങോട്ട്‌ എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയജീവിതത്തിൽ പ്രചോദനം പകരുന്നതായിരുന്നു. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശം പകരുന്ന ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്‌. ഇടപ്പള്ളി സമര നായകനായിരുന്ന അദ്ദേഹത്തിന്‌ ക്രൂരമായ പൊലീസ്‌ മർദനത്തിനിരയാകേണ്ടി വന്നു. രണ്ടുവർഷത്തോളമാണ്‌ അദ്ദേഹത്തെ ജയിലിലടച്ചത്‌. അടിയന്തരാവസ്ഥാ കാലത്തും അദ്ദേഹം ദീർഘനാൾ ജയിലിലടയ്‌ക്കപ്പെട്ടു. പൊലീസ്‌ മർദനത്തിനും തടവറകൾക്കും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. വർധിതവീര്യത്തോടെ അദ്ദേഹം സാധാരണക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ സമരരംഗത്ത്‌ സജീവമായി.
എൽഡിഎഫ്‌ കൺവീനർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ലഭിച്ച അവസരങ്ങളെല്ലാം സാധാരണക്കാന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ജനപ്രതിനിധിയെന്ന നിലയിൽ ലോക്‌സഭയെയും അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള സമരവേദിയാക്കി മാറ്റി.
അടുത്തിടെ എറണാകുളത്ത്‌ പോയപ്പോൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. കേരളത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ്‌ അവസാന കൂടിക്കാഴ്‌ചയിലും അദ്ദേഹം സംസാരിച്ചത്‌. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.