Skip to main content

സഖാവ്‌ എം എം ലോറന്‍സിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌

ഉന്നതനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയും, തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളുമായ സഖാവ്‌ എം എം ലോറന്‍സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, പാര്‍ലമെന്റ്‌ അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്‌.ആര്‍.ടി.ഇ.എ സംസ്ഥാന പ്രസിഡന്റ്‌, വിവിധ ട്രേഡ്‌ യൂണിയന്‍ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം വിവിധ കാലയളവില്‍ സഖാവ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും, ജന്മി - നാടുവാഴി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും സഖാവ്‌ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്‌. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയനായ സഖാവ്‌ ദീര്‍ഘനാള്‍ തടവറകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌. സഖാവിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌ വരുത്തിവച്ചത്‌. സഖാവ് എം എം ലോറന്‍സിന്റെ വിയോഗത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.