Skip to main content

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്. 1953 സെപ്റ്റംബർ 15ന് കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ തുറമുഖത്ത്‌ നടത്തിയ സമരത്തെ ഭരണക്കാർ നേരിട്ടത് തോക്കുകൊണ്ടാണ്‌. സെയ്‌ത്‌, സെയ്‌താലി, ആന്റണി എന്നീ തൊഴിലാളികൾ രക്തസാക്ഷികളായി.

തുറമുഖത്ത്‌ രാവിലെ കൂലിവേലയ്‌ക്കായി എത്തുന്ന തൊഴിലാളികൾക്കിടയിലേക്ക്‌ കങ്കാണിമൂപ്പൻ ചാപ്പയെന്നറിയപ്പെടുന്ന ലോഹത്തുട്ടുകൾ എറിയും. അത്‌ കിട്ടുന്നവർക്കുമാത്രമാണ്‌ ജോലി. ഈ ലോഹത്തുട്ടുകൾക്കായി തൊഴിലാളികൾക്ക്‌ പരസ്‌പരം മല്ലടിക്കേണ്ടിവന്നിരുന്നു. ഇതിനെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ അവരെ പിരിച്ചുവിട്ടാണ്‌ കങ്കാണിമാർ പകരം വീട്ടിയത്‌. ഇതിൽ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി ഈരവേലിയിൽ കൂട്ടംകൂടിയ തൊഴിലാളികൾക്കുനേരെയാണ് പൊലീസ്‌ വെടിവച്ചത്.

സെയ്‌തും സെയ്‌താലിയും സംഭവസ്ഥലത്തുതന്നെ രക്തസാക്ഷികളായി. അറസ്‌റ്റിലായ ആന്റണി ക്രൂരമായ പൊലീസ്‌ മർദനത്തെതുടർന്ന്‌ മരിച്ചു. 'കാട്ടാളന്മാർ നാടുമുടിച്ച്‌ നാട്ടിൽ തീമഴ പെയ്‌തപ്പോൾ പട്ടാളത്തെ പുല്ലായ്‌ക്കരുതിയ മട്ടാഞ്ചേരി മറക്കാമോ?’ എന്ന്‌ നാടകപ്രതിഭ പി ജെ ആന്റണി എഴുതിയ വരികളിൽ ഐതിഹാസികമായ മട്ടാഞ്ചേരി സമരത്തിന്റെ ജീവൻ ഇന്നും തുടിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.