ഹിന്ദുത്വ ഭീകരവാദം മണിപ്പൂരിന്റെ മണ്ണിൽവെച്ച് ഇന്ത്യയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന കുരുതികൾക്കെതിരെ മനുഷ്യരെല്ലാം പൊരുതേണ്ട സമയമാണിത്. ഇന്ത്യയെ രക്ഷിക്കാനുള്ള മഹാ സമരം ആരംഭിക്കേണ്ട സമയം.

ഹിന്ദുത്വ ഭീകരവാദം മണിപ്പൂരിന്റെ മണ്ണിൽവെച്ച് ഇന്ത്യയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന കുരുതികൾക്കെതിരെ മനുഷ്യരെല്ലാം പൊരുതേണ്ട സമയമാണിത്. ഇന്ത്യയെ രക്ഷിക്കാനുള്ള മഹാ സമരം ആരംഭിക്കേണ്ട സമയം.
രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ് നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.
മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ് നിലപാട് ആത്മഹത്യാപരമാണ്. മുമ്പ് ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്. കോൺഗ്രസ് തങ്ങളുടെ മുന്നണിയിലെ പാർടികളോട് തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ് നിലപാട്.
മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.
ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.