Skip to main content

ബിജെപിയെ പിന്തുണയ്ക്കുന്ന പുരോഹിതർ ക്രൈസ്‌തവ വേട്ട കാണുന്നില്ല

ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്ന പുരോഹിതർ, രാജ്യത്തുടനീളം ക്രൈസ്‌തവ ജനതയ്ക്കുനേരെ നടക്കുന്ന വേട്ട കണ്ടില്ലെന്നു നടിക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമം തുടരുകയാണ്. ഭരണഘടനയും ഐക്യവും തകർത്ത് ഹിന്ദു രാഷ്ട്രമെന്ന ഭ്രാന്തൻ ആശയം നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല.

കർണാടകയിൽ ഭരണം കിട്ടിയിട്ടും ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തമ്മിലടിയാണ്. കേരളത്തിൽ എൽഡിഎഫിന്റെ ജനക്ഷേമ ഭരണത്തെ, ബിജെപിയെ കൂട്ടുപിടിച്ച് ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുക തന്നെ ചെയ്യും.

യുഡിഎഫ് ഭരണകാലത്ത്, അധികാരത്തിന്റെ മറവിൽ നിരവധി പാർടി പ്രവർത്തകരെ കൊന്നൊടുക്കി. ഇടുക്കിയിൽ ഉൾപ്പെടെ പാർടിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് സിപിഐ എം ശക്തമായി തിരിച്ചുവന്നു.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.