Skip to main content

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം

സർവമേഖലയിലും വർഗീയവിഷം കലർത്തി നാടിനെയും ജനതയെയും വേർതിരിക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണം. ചരിത്രത്തെയും യാഥാർഥ്യത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടിനെതിരെ പ്രതികരിക്കണം. ചരിത്രത്തെയും സംസ്കാരത്തേയും മാറ്റിയെഴുതി വർഗീയതയും ജാതീയതയും അടിച്ചേൽപ്പിച്ച് നാട്ടിലാകെ ദുരിത തീമഴ പെയ്യിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലോ ജനകീയ മുന്നേറ്റങ്ങളോ ഉണ്ടാക്കാത്ത, ഒരു സംഭാവനയും ചെയ്യാത്ത, ആർഎസ്എസ്– ബിജെപി നേതൃത്വമാണ് വ്യാജസിദ്ധാന്തങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ബിജെപി ഭരണത്തിലെ ആകെ നേട്ടം കോർപ്പറേറ്റുകൾക്ക് മാത്രം. വൻകിടക്കാർക്ക് 11 ലക്ഷം കോടി രൂപ ബാങ്ക് വായ്പ നൽകുകയും നാല് ലക്ഷം കോടി എഴുതിത്തള്ളുകയും ചെയ്തു.

ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് അധികാരത്തിലെത്തിയത്. മതന്യൂനപക്ഷങ്ങളെയാകെ പീഡിപ്പിക്കുകയും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവരുമിപ്പോൾ ക്രിസ്ത്യൻ സഭയുമായി അടുക്കാൻ ശ്രമിക്കുന്നത്. അവരെ പുതിയ ബന്ധുക്കളാക്കാൻ നോക്കുകയാണ്. ക്രിസ്ത്യൻ തെമ്മാടികളാൽ ശബരിമല ക്ഷേത്രമുൾപ്പെടെ തകർക്കപ്പെടുകയും ആന്തരികഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് ആർഎസ്എസ് വിചാരധാരയിൽ വ്യക്തമായി പറയുമ്പോഴാണ് പുതിയ നീക്കം. മാത്രമല്ല ആകെയുണ്ടായിരുന്നയാളെ കുരിശിൽ തറച്ചുവെന്നും ക്രിസ്ത്യാനികൾ സാമൂഹ്യ മതഘടനയെ തകർക്കുന്നുവെന്നും പറയുമ്പോഴാണ് രാഷ്ട്രീയ അധികാരത്തിനായി ന്യൂനപക്ഷങ്ങളുടെ കാലുപിടിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ആക്രമണം നേരിട്ടപ്പോൾ സംരക്ഷകരായി നിന്ന ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.



 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.