Skip to main content

ആശാ പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ കേരളത്തിൽ

ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം.”

ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപയാണ് കിട്ടുന്നത്. കേരളത്തിൽ 9000 രൂപ. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം.

ഇതൊരു തർക്കുത്തരം മാത്രമാണെന്നതു ശരി. ആശാ പ്രവർത്തകർക്കു ശമ്പളം വർദ്ധിപ്പിക്കേണ്ടതുണ്ട്. പെൻഷനും വേണം. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 500 രൂപയായിരുന്നു ഹോണറേറിയം. അത് 1500 രൂപയായി ഉയർത്തി. 5 വർഷം കഴിഞ്ഞ് പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു രൂപയുടെ വർദ്ധനവുപോലും യുഡിഎഫ് നൽകിയിരുന്നില്ല. സിഐറ്റിയുവിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകർ സമരം ചെയ്തു. 6000 രൂപയായി വർദ്ധിപ്പിക്കാൻ ഒത്തുതീർപ്പുണ്ടാക്കി. പടിപടിയായി ഹോണറേറിയം 6000 രൂപയായി. 2000 രൂപ കേന്ദ്ര സർക്കാരിന്റെ അലവൻസ്. ഏതാണ്ട് 1000 രൂപ ഇൻസെന്റീവ്. അങ്ങനെ 9000 രൂപ.

മനോരമ പത്രം പരാമർശിക്കാത്ത ഒരു കാര്യം കേന്ദ്ര സർക്കാരിന്റെ 2000 രൂപയുടെ അനീതിയാണ്. 2007ൽ തുടങ്ങിയ ഒരു കേന്ദ്ര സ്കീമാണ് ഇപ്പോഴത്തെ നാഷണൽ ഹെൽത്ത് മിഷൻ. ഇന്ത്യാ രാജ്യത്ത് ആകമാനം പത്ത് ലക്ഷത്തിലേറെ ആശാ തൊഴിലാളികളുണ്ട്. അങ്കണവാടി തൊഴിലാളികൾക്കു നൽകുന്ന ആനുകൂല്യം പോലും ആശാ തൊഴിലാളികൾക്ക് നൽകാൻ കേന്ദ്രം തയ്യാറല്ല. ഇതിനെതിരെ കൈ ചൂണ്ടാനല്ല സംസ്ഥാന സർക്കാരിനെ എങ്ങനെ ഇകഴ്ത്താം എന്നതിലാണ് മനോരമയുടെ ശ്രദ്ധ.

6000 രൂപ ഹോണറേറിയം സമരം ചെയ്തു നേടിയതാണ്. ഇനിയുള്ള വർദ്ധനയും സമരം ചെയ്തുതന്നെ നേടും. കേന്ദ്ര വിവേചനംമൂലം സംസ്ഥാന സർക്കാർ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൊണ്ട് വർദ്ധനവ് വരുത്തുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, വർദ്ധനവ് നൽകുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. അഞ്ച് വർഷം ഭരിച്ചിട്ട് ഒരു രൂപ വർദ്ധനവ് നൽകാൻ കഴിയാത്ത യുഡിഎഫ് ഇപ്പോൾ വക്കാലത്ത് എടുത്തിട്ടുള്ളതിന്റെ ലക്ഷ്യം എന്തെന്ന് ഏവർക്കും അറിയാം.

ആശാ വർക്കർമാർക്ക് വിരമിക്കൽ തുകയല്ല, പെൻഷനാണ് വേണ്ടത്. ഇപ്പോൾ അങ്കണവാടി തൊഴിലാളികൾക്ക് ക്ഷേമനിധിയുണ്ട്. സ്കീം വർക്കേഴ്സിന് എല്ലാവർക്കുംകൂടി ഒരു പൊതുക്ഷേമനിധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുവഴി അവർക്ക് എല്ലാവർക്കും പെൻഷനും ഉറപ്പുവരുത്താനാകും.


 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.