Skip to main content

1966 ൽ പ്രസിദ്ധീകരിച്ച വിചാരധാര സംഘപരിവാർ ഇന്നും ഉയർത്തിപ്പിടിക്കുന്നു

തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയായി കണ്ടത് വിചാരധാരയുടെ ന്യായീകരണമാണ് - “വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം”.

എന്നത്തെ സാഹചര്യം? എം.ടി. രമേശിന്റെ പ്രസ്താവനയിൽ കണ്ടത് “നാല്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് വിചാരധാരയിലുള്ളത്. അതൊന്നും ഇപ്പോൾ ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല.” ഈ രണ്ടു വാചകങ്ങളും കള്ളമാണ്.

ഒന്ന്, ഗോൾവാൾക്കർ വിചാരധാര എഴുതി പ്രസിദ്ധീകരിച്ചത് 1966-ലാണ്. രണ്ട്, സംഘപരിവാർ ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഹിന്ദുകോൺഗ്രസ് സമർത്ഥിക്കുന്നത് അഞ്ച് ശത്രുക്കൾ ഉണ്ടെന്നാണ്. മാർക്സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷണറികൾ, മുസ്ലിംതീവ്രവാദം എന്നിവയാണവ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം-ൽ നിന്ന് എല്ലാ ശത്രുക്കളുടെയും പേരുകൾ പ്രാസം ഒപ്പിക്കാൻ വേണ്ടി ക്രിസ്ത്യാനികളെ മിഷണറി എന്നു വിളിച്ചൂവെന്നേയുള്ളൂ.

ബഹുമാന്യനായ ബിഷപ്പ് ഒരുകാര്യം മനസിലാക്കുക. ഇവിടുത്തെ ബിജെപി പ്രവർത്തകർ എന്തു തന്നെ അങ്ങോട്ടു പറഞ്ഞിട്ടുണ്ടെങ്കിലും പാർലമെന്റിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു. ആഗോള കരാറുകളിൽ റബർ വ്യവസായ ഉല്പന്നമായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. താങ്ങുവില പോട്ടെ, കേരളം ഇന്നു നിശ്ചയിച്ചിട്ടുള്ള 170 രൂപയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതൽ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. റബറിന്റെ സബ്സിഡി എത്ര വേണമെങ്കിലും ഉയർത്താം. പകുതി കേന്ദ്രം, പകുതി സംസ്ഥാനം. ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രം തയ്യാറല്ല. അവരാണ് ഇനി 300 രൂപ തരാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും അല്ല റബർ വിലയ്ക്കുള്ള ഉത്തരം. അവരുടെ നയങ്ങളാണ് ഈ വിലത്തകർച്ച സൃഷ്ടിച്ചത്.

സഹായിച്ചില്ലെങ്കിൽ പോട്ടേ, ഇനിയും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ബിജെപി ചെയ്യുന്നത് നോക്കൂ - കേരളത്തിനു പുറത്ത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബദൽ റബർ ഉല്പാദന മേഖല സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റബർ വില കുത്തനെ ഇടിയുന്ന കാലത്താണ് ഈ നയം ആവിഷ്കരിച്ചിട്ടുള്ളതെന്നത് ഓർക്കണം. കേരളത്തിലെ പ്രായമേറിയ റബർ തോട്ടങ്ങൾക്ക് റീപ്ലാന്റിംഗ് സബ്സിഡി നിഷേധിച്ചിരിക്കുന്നു. അതേസമയം, പുതിയ തോട്ടങ്ങൾക്ക് പ്ലാന്റിംഗ് സബ്സിഡി നൽകുന്നു. ഇതാണ് ബിജെപി ചെയ്യുന്നത്. എന്നാലും ചിലർക്ക് എന്തൊരു വലിയ വ്യാമോഹമാണ്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.