Skip to main content

തുല്യതയിലേക്ക് വഴിനടത്തിയ വൈക്കം

 

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.



 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.