Skip to main content

മഹാരാഷ്ട വൈദ്യുതി പ്രക്ഷോഭം തൊഴിലാളി ഐക്യത്തിന്റെ മഹത്തായ വിജയം

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന്‌ ഉജ്വല വിജയം.

ലക്ഷത്തിലധികം വരുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എഞ്ചിനിയർമാരുടെയും 72 മണിക്കൂർ സൂചനാ പണിമുടക്കിന് മുൻപിൽ ഷിൻഡെ സർക്കാർ മുട്ടുമടക്കി. സ്വകാര്യ വത്കരണത്തിന്റെ പേരിൽ വൈദ്യുതി വിതരണ മേഖല അദാനി പവറിനു നൽകാനായിരുന്നു സർക്കാർ നീക്കം. എസ്മ പ്രയോഗിച്ചും യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കിയും സമരത്തെ നേരിടാൻ സർക്കാർ ശ്രമിച്ചുവെങ്കിലും തൊഴിലാളികളുടെ ഇച്ഛശക്തിക്ക് മുൻപിൽ അവയൊന്നും വിലപ്പോയില്ല.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ചർച്ചക്ക് തയാറായ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശ്, കാശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലും വൈദ്യുതി സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ സ്വകാര്യവൽക്കരണ–ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌.

വിതരണ മേഖല സ്വകാര്യ വത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പ്രക്ഷോഭ വിജയം വലിയ തിരിച്ചടിയാണ്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളിന്മേലുള്ള കൈ കടത്തലാണ് കരട് വൈദ്യുത ചട്ടഭേദഗതി. സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തും.

2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകൾ മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അധികനിരക്കിനുള്ള അപേക്ഷയിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടുകയും തുടർന്ന് നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവാദം നൽകുകയുമാണ് ചെയ്തിരുന്നത്. പുതിയ ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

മറ്റൊരു ഭേദഗതി സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നതാന്. ഇത് നിലവിലെ കേന്ദ്ര നിയമത്തിനെതിരായതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കുന്ന ഭേദഗതിയാണ്. പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ ഭേദഗതിയിൽ ഗുണഭോക്താവിന്‌ എന്തെങ്കിലും ഗുണം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.