Skip to main content

മഹാരാഷ്ട വൈദ്യുതി പ്രക്ഷോഭം തൊഴിലാളി ഐക്യത്തിന്റെ മഹത്തായ വിജയം

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന്‌ ഉജ്വല വിജയം.

ലക്ഷത്തിലധികം വരുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എഞ്ചിനിയർമാരുടെയും 72 മണിക്കൂർ സൂചനാ പണിമുടക്കിന് മുൻപിൽ ഷിൻഡെ സർക്കാർ മുട്ടുമടക്കി. സ്വകാര്യ വത്കരണത്തിന്റെ പേരിൽ വൈദ്യുതി വിതരണ മേഖല അദാനി പവറിനു നൽകാനായിരുന്നു സർക്കാർ നീക്കം. എസ്മ പ്രയോഗിച്ചും യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കിയും സമരത്തെ നേരിടാൻ സർക്കാർ ശ്രമിച്ചുവെങ്കിലും തൊഴിലാളികളുടെ ഇച്ഛശക്തിക്ക് മുൻപിൽ അവയൊന്നും വിലപ്പോയില്ല.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ചർച്ചക്ക് തയാറായ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശ്, കാശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലും വൈദ്യുതി സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ സ്വകാര്യവൽക്കരണ–ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌.

വിതരണ മേഖല സ്വകാര്യ വത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പ്രക്ഷോഭ വിജയം വലിയ തിരിച്ചടിയാണ്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളിന്മേലുള്ള കൈ കടത്തലാണ് കരട് വൈദ്യുത ചട്ടഭേദഗതി. സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തും.

2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകൾ മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അധികനിരക്കിനുള്ള അപേക്ഷയിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടുകയും തുടർന്ന് നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവാദം നൽകുകയുമാണ് ചെയ്തിരുന്നത്. പുതിയ ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

മറ്റൊരു ഭേദഗതി സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നതാന്. ഇത് നിലവിലെ കേന്ദ്ര നിയമത്തിനെതിരായതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കുന്ന ഭേദഗതിയാണ്. പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ ഭേദഗതിയിൽ ഗുണഭോക്താവിന്‌ എന്തെങ്കിലും ഗുണം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.