Skip to main content

മാധ്യമ രംഗം വ്യാജ വ്യാജ പൊതു ജനസമ്മതി നിർമ്മാണ മേഖലയായി മാറി

വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും അവരുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾക്കെതിരെയുള്ള ഇവരുടെ പ്രേരണയിൽ തുടങ്ങിയ പല സമരങ്ങളും എന്നാൽ പൊളിഞ്ഞുപോയ്. കുത്തക മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങളെ മറികടന്നാണ്‌ കേരളത്തിൽ ദേശാഭിമാനി ദിനപത്രം പ്രചരിച്ചത്. നമ്മുടെ പൊതു ഇടങ്ങളാണ് ഇത്തരം പ്രതിലോമ ശക്തികൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരുന്നത്. വായനശാലകളും ചായക്കടകളും മുറുക്കാൻ കടകളിലൂടെയും സാധാരണക്കാരായ തൊഴിലാളികൾ ഇത്തരക്കാർക്ക് തക്കതായ മറുപടി നൽകിയിരുന്നു. അവിടങ്ങളിലൊക്കെ അവർക്ക് ഊർജമായത് ദേശാഭിമാനി ആയിരുന്നു. അത്തരം പൊതു ഇടങ്ങൾ ഇന്ന് ഇല്ലാതാകുന്നു. അത് തിരിച്ചുപിടിക്കാൻ ശ്രമം ഉണ്ടാകണം. സൈബർ ഇടമായി പുതിയ കാലത്തെ പൊതു ഇടം. അവിടെയും പ്രതിലോമ രാഷ്ട്രീയത്തിന് മറുപടി പറയാൻ ദേശാഭിമാനിതന്നെയാണ് ഊർജം. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെ പ്രസക്തി ഇന്ന് മറ്റ് എന്നത്തെക്കാളും ഏറിയിട്ടുണ്ട്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.