Skip to main content

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ കാൽപ്പന്തിന്റെ ആവേശത്തിൽ നമുക്ക് ഒത്തുചേരാം

ഇനി ലോകത്തിൻ്റെ ഭാഷ ഫുട്ബോളാണ്. ഇനി ഹൃദയമിടിപ്പ് കാൽപ്പന്തിന്റെ താളത്തിലാണ്. ജയവും തോൽവിയും, തിരിച്ചടിയും തിരിച്ചുവരവും, നിരാശയും ആവേശവും എല്ലാം നിറയുന്ന കളി മൈതാനം മനുഷ്യജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നതാണ്. 'മനുഷ്യാത്മാർഥതയുടെ അതിരുകളില്ലാത്ത സാമ്രാജ്യം' എന്നാണ് അന്റോണിയോ ഗ്രാംഷി കാൽപ്പന്തുകളിയെ വാഴ്ത്തിയത്. യുദ്ധങ്ങളുടെയും വിലാപങ്ങളുടെയും കാലത്താണ് ഇത്തവണ ലോകകപ്പ് വന്നെത്തുന്നത്. മഹാരഥന്മാരുടെ മികവും പുതിയ താരങ്ങളുടെ ഉദയവും നമുക്ക് പ്രതീക്ഷിക്കാം.
മലയാളക്കരയും ലോകകപ്പ് ആരവത്തിലാണ്. ഇഷ്ട ടീമുകൾക്കായി ആർപ്പുവിളിക്കാൻ ഏവരും ഒരുങ്ങിക്കഴിഞ്ഞു. എന്നും ബ്രസീലിയൻ കളി മികവിനോട് ഇഷ്‌ടക്കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ കാൽപ്പന്തിന്റെ ആവേശത്തിൽ നമുക്ക് ഒത്തുചേരാം.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.