Skip to main content

സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത തുടക്കം തളിപ്പറമ്പിൽ നിന്ന്

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്. 2024 ഫെബ്രുവരി ഇരുപത്തിനാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരതാ മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചത്.
രണ്ട് നഗരസഭകളും ഏഴ് പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-dam, Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ് നേട്ടം കൈവരിച്ചത്. മണ്ഡലത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം ആദ്യം കൈവരിച്ചത് കുറുമാത്തൂർ പഞ്ചായത്തായിരുന്നു. തുടർന്ന് മറ്റ് തദ്ദേശസ്ഥാപനങ്ങളും ലക്ഷ്യം പൂർത്തീകരിച്ചു. ദൈനംദിന ആവശ്യങ്ങളിലെല്ലാം സ്മാർട്ട്ഫോണും ഇന്റർനെറ്റും അവിഭാജ്യഘടകമായ സാഹചര്യത്തിൽ സമഗ്രമായ പ്രായോഗിക അറിവുകൾചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൈറ്റ് തയ്യാറാക്കിയ മോഡ്യൂളിലൂടെയായിരുന്നു ക്ലാസുകൾ. വായനശാലകൾ, അയൽക്കൂട്ടങ്ങൾ, വീടുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു ക്ലാസുകൾ. മൊബൈൽഫോണിലെ സൗകര്യങ്ങൾ, ഇൻ്റർനെറ്റ് സെർച്ച്, ഓൺലൈൻ പണമിടപാട്, സാമൂഹ്യമാധ്യമ ഉപയോഗം എല്ലാം പഠനവിഷയങ്ങളായി. 2023 മെയ് രണ്ടിന് ആരംഭിച്ച് ഒരു വർഷത്തിൽ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തിയാക്കാൻ മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ മേൽനോട്ടത്തിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമായി കരുതുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.