Skip to main content

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗവർണമാരെ ഉപയോഗപ്പെടുത്തിയും സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കാനും കാവിവൽക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുകയാണ്‌ കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാടുകൾ സ്വീകരിക്കുന്നത്‌.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച്‌ വരുന്നത്‌. വലിയ മാറ്റങ്ങളാണ്‌ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായത്‌. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ 16 കോളേജുകളും കേരളത്തിലാണ്‌. രാജ്യത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലാണ്‌. നീതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോർട്ടിൽ കേരളത്തിന്‌ പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ തകർക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

സർവകലാശാലകൾ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാൻ വിസിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന വിസിമാർ സംഘപരിവാർ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു എന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലെ, സാധാരണ നിലയിൽ ആരും കാണാത്ത പുതിയ പ്രവണതയാണ്. അതിന്റെ തന്നെ ഭാഗമായിട്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ കേരള സർവകലാശാലയിൽ ഉൾപ്പെടെ സംഭവിച്ചിരിക്കുന്നത്.

കാവിവൽക്കരണ പ്രക്രിയയുടെ ഭാഗമായി വിസിമാർ ഭരണഘടനാപരമല്ലാത്ത നിലപാടുകൾ സ്വീകരിച്ച്, സർവകലാശാലകളുടെ സ്വയം ഭരണാവകാശങ്ങൾ ഇല്ലായ്മ ചെയ്ത് സർവാധിപത്യത്തിന്റെ രീതി കെെകാര്യം ചെയ്യുകയാണ്. ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്തന്നതിനുള്ള ഇടപെടലും പ്രവർത്തനങ്ങളും നടത്തി വരികയാണ്. കേരളം കെെവരിച്ച പൊതുവിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മേഖലകളിലെ അതിശക്തമായ നേട്ടങ്ങളെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമാണിത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.