Skip to main content

വികസനോന്മുഖ തളിപ്പറമ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കണക്ടിങ് തളിപ്പറമ്പ -വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിലൂടെ 5000 പേർക്ക് ഉടൻ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു

വികസനോന്മുഖ തളിപ്പറമ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കണക്ടിങ് തളിപ്പറമ്പ -വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിലൂടെ 5000 പേർക്ക് ഉടൻ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. മണ്ഡലത്തിലെ അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ആവശ്യമായ പരിശീലനങ്ങളും നൽകാനാണ് തളിപ്പറമ്പ് നിയോജക മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ടിന് ( TED-C) രൂപം നൽകിയത്.

സംരഭങ്ങള്‍ വളര്‍ന്നാലേ പ്രാദേശികമായ തൊഴില്‍ സാധ്യതയും ഉണ്ടാകൂ. ഈ ലക്ഷ്യം മുന്നില്‍ കണ്ട് വിപുലമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച് തളിപ്പറമ്പ് നടപ്പിലാക്കി വരികയാണ്. കെ ഡിസ്കും, നോളജ് എക്കണോമി മിഷനുമായി ചേർന്നാണ് “കണക്ടിങ് തളിപ്പറമ്പ" പദ്ധതി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ജോബ് സ്റ്റേഷനുകള്‍ ഓരോ പഞ്ചായത്തിലും ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ തളിപ്പറമ്പിലെ 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 9 ജോബ് സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നു. ജോബ് സ്റ്റേഷനുകളില്‍ കരിയര്‍ കൗണ്‍സലര്‍മാരും, കമ്മ്യൂണിറ്റി അംബാസിഡർമാരും നേരിട്ട് തൊഴിലന്വേഷകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. നിലവിൽ മണ്ഡലത്തിലെ തൊഴിൽ അന്വേഷകരായ 2089 പേർ ഓണ്‍ലൈന്‍ കരിയർ കൗൺസലിംഗിൽ പങ്കെടുത്തു. ഇതിൽ കരിയർ കൗൺസലിംഗ് കഴിഞ്ഞ 1540 പേർ പെട്ടെന്ന് ജോലിയിലേക്ക് പ്രവേശിക്കാൻ താത്പര്യമുള്ളവരാണ് . ഇവർക്ക് ഉടൻ ജോലി ലഭ്യമാക്കാൻ ജോബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ജോബ് ഡ്രൈവുകൾ ഇപ്പോള്‍ നടന്നുവരികയാണ്. മൂന്ന് തൊഴില്‍ മേളകളും 18 ജോബ് ഡ്രൈവുകളും മണ്ഡലത്തില്‍ ഈ ഒരു വർഷത്തിനിടയിൽ നടന്നു. 1781 പേര്‍ ഈ തൊഴില്‍മേളകളില്‍ പങ്കെടുത്തതിൽ 631 പേര്‍ക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.

ഉദ്യോഗാർത്ഥികളുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന സൈക്കോ മെട്രിക് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഴിവിനും അഭിരുചിക്കും അനുസരിച്ച് തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിന് കരിയർ കൗൺസിലിംഗ്, ഓൺലൈൻ ടെസ്റ്റിലൂടെ ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് & സർട്ടിഫിക്കേഷൻ പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷ നിലവാരം പരിശോധിക്കൽ, അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം വർധിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഇൻ്റർവ്യൂ, ഭാഷയും ആശയവിനിമയവും നൈപുണ്യവും മെച്ചപ്പെടുത്തി ഉദ്യോഗാർത്ഥികളെ തൊഴിൽ നേടുവാനും തൊഴിൽ വിജയം കൈവരിക്കാനും സംരഭകരാകാനും സജ്ജരാക്കുന്ന പേഴ്സണാലിറ്റി ഡവലപ്മെൻ്റ് ട്രെയിനിംഗ്, വർക്ക് റെഡിനസ് പ്രോഗ്രാം തുടങ്ങിയവ നിലവിൽ ജോബ് സ്റ്റേഷനുകളിൽ ലഭിക്കുന്ന സേവനങ്ങൾ ആണ്. രണ്ടാഴ്ചയിൽ ഒരു ജോബ് ഡ്രൈവ് എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ ജോബ്സ്റ്റേഷനുകളിലും ജോബ് ഡ്രൈവുകൾ ഉടൻ ആരംഭിക്കാനും കണക്റ്റിംഗ് തളിപ്പറമ്പ് പദ്ധതി അവലോകന യോഗത്തിൽ തീരുമാനമായി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.