Skip to main content

നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കം

വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ പാതയിൽ തളിപ്പറമ്പ് അതിവേഗം കുതിക്കുകയാണ്. നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കമായി. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടി അന്ന ബെൻ ടേണിങ് പോയിന്റ് മൂന്നാം എഡിഷൻ ഉദ്ഘാടനംചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലത്തിലുടനീളം വഴികാട്ടിയാവുകയും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം ഉറപ്പാക്കുകയും ചെയ്യുന്നതിനായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ വിദ്യാഭ്യാസ വിദഗ്ധർ എക്സ്പോയിൽ സെഷനുകൾ കൈകാര്യം ചെയ്യും. വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദമാകുന്ന തരത്തിൽ വിവിധ യൂണിവേഴ്സിറ്റികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.