Skip to main content

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം. കനുഗോലു സിദ്ധാന്തത്തിനനുസരിച്ച്‌ മാധ്യമങ്ങൾ രാഷ്‌ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച്‌ കേരളത്തെ വലതുപക്ഷ വൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വർഗ - പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാമെന്നത്‌ തെറ്റിധാരണയാണ്‌. ലോകത്ത്‌ കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിർമ്മിതിയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിർണായക സ്വാധീനമുള്ള സ്ഥലമാണ്‌ കേരളമെന്നതിനാൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ടാണിത്‌. ബിജെപി സർക്കാരിന്റെ വലതുപക്ഷ - കോർപറേറ്റ്‌ - വർഗീയ അനകൂല നയങ്ങളെ ചെറുത്ത്‌ ബദൽ ഉയർത്തുന്നതും കേരളമാണ്‌. ഇതിനെതിരായ ജനകീയ ആശയപ്രചരണ മാധ്യമമെന്നതാണ്‌ ദേശാഭിമാനിയുടെ പ്രസക്തി.

ദേശാഭിമാനി നിഷ്‌പക്ഷമല്ല. അതിന്റെ പക്ഷം അധ്വാനിക്കുന്ന വർഗത്തിന്റേതാണ്‌. ഒരു ദേശാഭിമാനി വീട്ടിലെത്തിയാൽ അവിടെ കമ്യൂണിസ്‌റ്റ്‌ കേഡർ എത്തുന്ന ഗുണമാണ്‌. മനോരമ എത്തിയാൽ യുഡിഎഫ്‌ ആ വീട്ടിൽ താമസം തുടങ്ങുന്ന അവസ്ഥയും. ദേശാഭിമാനി വാർത്ത ജനങ്ങളിലെത്തിക്കയാണ്‌. എന്നാൽ മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാർത്ത നിർമ്മിക്കുകയാണ്‌. കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കുന്ന വാർത്തകൾ നിർമ്മിക്കുകയാണവർ. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താൻ ഗവേഷണം നടത്തി വാർത്ത ഉൽപാദിപ്പിക്കുകയാണ്‌.

കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ മോഡി സർക്കാരിന്റെ അമിതാധികാരവാഴ്‌ച മറച്ചുവെച്ച്‌ വ്യാജ ആശയനിർമ്മാണവും പൊതുബോധവും സൃഷ്‌ടിക്കുന്നു. മോഡി ഭരണംവന്നശേഷം അദാനിയുടെ സമ്പത്തിൽ അരക്കോടിയിൽ നിന്ന്‌ 8.15 ലക്ഷംകോടിയായി വളർച്ച ഉയർന്നു. ദിവസം 600കോടിരൂപയുടെ ആസ്ഥിവർധനയുണ്ടായി. ഇക്കാര്യമൊന്നും അവർ നൽകില്ല. കോർപേ്ററ്റുകളുടെ കൊള്ളയും സർക്കാരിന്റെ കോർപറേറ്റ്‌ സേവയും തുറന്നുകാട്ടുന്നത്‌ ദേശാഭിമാനിയും കൈരളി ചാനലുമാണ്‌. അതിനാൽ മനോരമയിലുണ്ട്‌, ചാനലിൽ വന്ന വാർത്തയാണ്‌ എന്ന്‌ പറഞ്ഞ്‌ ചർച്ചചെയ്യും മുമ്പ്‌ നല്ല ആശയധാരണ വേണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.