Skip to main content

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം. കനുഗോലു സിദ്ധാന്തത്തിനനുസരിച്ച്‌ മാധ്യമങ്ങൾ രാഷ്‌ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച്‌ കേരളത്തെ വലതുപക്ഷ വൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വർഗ - പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാമെന്നത്‌ തെറ്റിധാരണയാണ്‌. ലോകത്ത്‌ കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിർമ്മിതിയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിർണായക സ്വാധീനമുള്ള സ്ഥലമാണ്‌ കേരളമെന്നതിനാൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ടാണിത്‌. ബിജെപി സർക്കാരിന്റെ വലതുപക്ഷ - കോർപറേറ്റ്‌ - വർഗീയ അനകൂല നയങ്ങളെ ചെറുത്ത്‌ ബദൽ ഉയർത്തുന്നതും കേരളമാണ്‌. ഇതിനെതിരായ ജനകീയ ആശയപ്രചരണ മാധ്യമമെന്നതാണ്‌ ദേശാഭിമാനിയുടെ പ്രസക്തി.

ദേശാഭിമാനി നിഷ്‌പക്ഷമല്ല. അതിന്റെ പക്ഷം അധ്വാനിക്കുന്ന വർഗത്തിന്റേതാണ്‌. ഒരു ദേശാഭിമാനി വീട്ടിലെത്തിയാൽ അവിടെ കമ്യൂണിസ്‌റ്റ്‌ കേഡർ എത്തുന്ന ഗുണമാണ്‌. മനോരമ എത്തിയാൽ യുഡിഎഫ്‌ ആ വീട്ടിൽ താമസം തുടങ്ങുന്ന അവസ്ഥയും. ദേശാഭിമാനി വാർത്ത ജനങ്ങളിലെത്തിക്കയാണ്‌. എന്നാൽ മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാർത്ത നിർമ്മിക്കുകയാണ്‌. കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കുന്ന വാർത്തകൾ നിർമ്മിക്കുകയാണവർ. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താൻ ഗവേഷണം നടത്തി വാർത്ത ഉൽപാദിപ്പിക്കുകയാണ്‌.

കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ മോഡി സർക്കാരിന്റെ അമിതാധികാരവാഴ്‌ച മറച്ചുവെച്ച്‌ വ്യാജ ആശയനിർമ്മാണവും പൊതുബോധവും സൃഷ്‌ടിക്കുന്നു. മോഡി ഭരണംവന്നശേഷം അദാനിയുടെ സമ്പത്തിൽ അരക്കോടിയിൽ നിന്ന്‌ 8.15 ലക്ഷംകോടിയായി വളർച്ച ഉയർന്നു. ദിവസം 600കോടിരൂപയുടെ ആസ്ഥിവർധനയുണ്ടായി. ഇക്കാര്യമൊന്നും അവർ നൽകില്ല. കോർപേ്ററ്റുകളുടെ കൊള്ളയും സർക്കാരിന്റെ കോർപറേറ്റ്‌ സേവയും തുറന്നുകാട്ടുന്നത്‌ ദേശാഭിമാനിയും കൈരളി ചാനലുമാണ്‌. അതിനാൽ മനോരമയിലുണ്ട്‌, ചാനലിൽ വന്ന വാർത്തയാണ്‌ എന്ന്‌ പറഞ്ഞ്‌ ചർച്ചചെയ്യും മുമ്പ്‌ നല്ല ആശയധാരണ വേണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.