Skip to main content

മണിപ്പൂരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ മിണ്ടാത്ത മോദിയാണ് ഇവിടെ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നത്

മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുമ്പോൾ 45 ലക്ഷം സ്ത്രീകൾ ആത്മാഭിമാനത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീയെ പറ്റി മോദി മിണ്ടിയില്ല.

സ്വർണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നാണ് മോദി പറഞ്ഞത്. അതിന് പിന്നാലെയാണിപ്പോൾ മാധ്യമങ്ങൾ. ആരാണ് നടപടി എടുക്കേണ്ടത്. കേരളത്തിലും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രമല്ലേ.വിമാനത്താവളങ്ങൾ കേന്ദ്രത്തിന്റെ പരിധിയിലല്ലേ. ആ അധികാരം ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും എന്തേ നടപടി എടുക്കാത്തത്.അന്വേഷണ ഏജൻസികളുടെ തലവൻ മോദിയല്ലേ. അത് മറച്ചുവെച്ച് ആളെ പറ്റിക്കാൻ പെെങ്കിളി സ്റ്റെെലിൽ ഓരോന്ന് പറയുകയാണ്.

വനിതാ സംവരണ ബിൽ പാസാക്കുമെന്നാണ് പറയുന്നത് . എന്നിട്ടെന്താ 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ പാസാക്കാത്തത്?. സെൻസസ് തിയതിപോലും പ്രഖ്യാപിക്കാത്തത്?. ജാതിസെൻസസ് നടത്തണമോയെന്ന് തീരുമാനിക്കാത്തത്?

മതനിരപേക്ഷ സർക്കാർ ഒരു മതകാര്യങ്ങളിലും ഇടപെടരുതെന്നാണ്. വ്യക്തികൾക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം . എന്നാൽ ഇവിടെ ഭരണകൂടം തന്നെ നേരിട്ട് ഇടപെടും വിധമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുവാൻ ഒരുങ്ങുന്നത്. അത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അജണ്ടയാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു പണിയുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഉടനെ നടത്തുന്നത് ഒരു തെരഞ്ഞെടുപ്പ് അജണ്ടയാണ്. എന്നാൽ ആ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല എന്ന നിലപാട് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഇപ്പോഴും ഒരുനിലപാടിൽ എത്തിയിട്ടില്ല.എന്നാൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും എന്ന് പറയുന്നു. ഹിന്ദുത്വവത്കരണത്തെ പ്രതിരോധിക്കാൻ ഇപ്പോളും കോൺഗ്രസിന് കഴിയുന്നില്ല. മൃദുഹിന്ദുത്വ നയങ്ങൾ പാലിച്ച് ഹിന്ദുത്വ വർഗീയതയെ ചെറുക്കാൻ കഴിയില്ലെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ചൂണ്ടികാണിച്ചിട്ടും ആ പാഠം ഉൾകൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.